ക്യുബെക്ക് : ക്യുബെക്കിലെ പൊതുവിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതിനായി ഭിന്നശേഷിക്കാർക്കും പഠന പിന്നോക്കാവസ്ഥ നേരിടുന്നവർക്കുമുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് (FEEP) അറിയിച്ചു. നിലവിൽ 12 പ്രത്യേക സ്വകാര്യ സ്കൂളുകൾക്ക് മാത്രമാണ് ഇതിനുള്ള ലൈസൻസ് ഉള്ളതെന്നും, ഈ അനുമതി മുഴുവൻ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാകണമെന്നും ഫെഡറേഷൻ പ്രസിഡന്റ് വിക്കി വിയൻസ് ആവശ്യപ്പെട്ടു.
നിലവിൽ സബ്‌സിഡി ലഭിക്കുന്നതും അല്ലാത്തതുമായ ഏകദേശം 250 സ്വകാര്യ സ്കൂളുകൾക്ക് സാധാരണ വിദ്യാർത്ഥികൾക്ക് സേവനം നൽകാൻ മാത്രമേ ലൈസൻസുള്ളൂ എന്ന് വിക്കി വിയൻസ് വ്യക്തമാക്കി. പ്രാരംഭ ഘട്ടത്തിൽ പത്ത് ഹൈസ്കൂളുകളിൽ പൈലറ്റ് പ്രൊജക്റ്റായി പദ്ധതി ആരംഭിക്കാനാണ് നിർദ്ദേശം. സാങ്കേതിക സൗകര്യങ്ങളും അദ്ധ്യാപകരും സ്പീച്ച് തെറാപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ലഭ്യമായ പ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്. പ്രധാന നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് എഫ്.ഇ.ഇ.പി അറിയിച്ചു. പ്രൊപ്പോസലിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ച നിർദ്ദേശമായതിനാൽ പ്രതികരിക്കുന്നില്ലെന്ന് കാനഡിയൻ പ്രസ്സിന്റെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രാലയവും മന്ത്രിയുടെ ഓഫീസും ഇമെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കി.
Admission of differently-abled students: Private school federation proposes to the government
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





