ഒട്ടാവ: അമേരിക്ക സന്ദർശിച്ച് മടങ്ങിയെത്തുന്ന കാനഡക്കാരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം മാസവും വർധനയെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. മെയ് മാസത്തിൽ മാത്രം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ കനേഡിയൻ നിവാസികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ജൂൺ 11-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തിൽ 1.9 ദശലക്ഷം മടക്കയാത്രകളാണ് കനേഡിയൻ നിവാസികൾ നടത്തിയത്. റോഡ് മാർഗമുള്ള യാത്രകളിലെ 15.1 ശതമാനം വർധനയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. എന്നാൽ വിമാനമാർഗമുള്ള യാത്രകളിൽ 2025 മെയ് മാസത്തെ അപേക്ഷിച്ച് 5.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാനഡയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾക്കിടയിലും യാത്രാ രീതികളിൽ മാറ്റം വരുന്നുവെന്നത് ശ്രദ്ധേയമാണ്. അതിർത്തിയിലെ കർശനമായ സുരക്ഷാ പരിശോധനകളും, തീരുവ സംബന്ധിച്ച പ്രഖ്യാപനങ്ങളും, കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളും നേരത്തെ യാത്രാ രീതികളെ ബാധിച്ചിരുന്നു. 2025 ഡിസംബറിൽ കനേഡിയൻ നിവാസികളുടെ മടക്കയാത്രയിൽ 25 ശതമാനം ഇടിവ് ഉണ്ടായിരുന്നു.
ടൊറന്റോ സർവകലാശാലയിലെ ‘സ്കൂൾ ഓഫ് സിറ്റീസ്’ നടത്തിയ പഠനത്തിൽ 2024 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ അതിർത്തി കടന്നുള്ള യാത്രകളിൽ 42 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ പ്രധാനപ്പെട്ട 50 നഗരങ്ങളിലേക്കുള്ള കാനഡക്കാരുടെ യാത്രകളിൽ 50 ശതമാനത്തിലധികം കുറവുണ്ടായപ്പോൾ പോർട്ട്ലാൻഡ്, ഗെയ്ൻസ് വില്ല, ക്ലീവ്‌ലാൻഡ് എന്നീ നഗരങ്ങളിൽ മാത്രമാണ് സന്ദർശകരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായത്.
Canadian return trips from U.S. see second straight year-over-year increase: StatCan data
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









