ഒട്ടാവ: വിദേശയാത്ര ചെയ്യുന്ന ഭൂരിഭാഗം കനേഡിയൻസിനും തങ്ങളുടെ ഇൻഷുറൻസിനെക്കുറിച്ചും വിദേശത്തുള്ള എംബസികളുടെ സേവനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയില്ലെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ സമർപ്പിച്ച പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡ ഗവൺമെന്റ് പുറപ്പെടുവിക്കുന്ന യാത്രാ മുന്നറിയിപ്പുകൾയും അഡ്വൈസറികളും ഇൻഷുറൻസ് പോളിസികളെ ബാധിക്കാമെന്നും, ഇത്തരം സന്ദർഭങ്ങളിൽ ക്ലെയിമുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കപ്പെടാമെന്നും 28 ശതമാനം ആളുകൾക്ക് മാത്രമാണ് അറിവുള്ളത്. സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും ഈ കാര്യത്തിൽ തികച്ചും അജ്ഞരാണ്. വിദേശ യാത്രകളിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും കനേഡിയൻസിനിടയിൽ തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. അപകടകരമായ ഘട്ടങ്ങളിൽ ഒഴിപ്പിക്കൽ പ്രക്രിയകൾക്കായി വായ്പ ലഭിക്കുമെന്ന കാര്യം മൂന്നിലൊന്ന് ആളുകൾക്ക് മാത്രമാണ് അറിയാവുന്നത്.
അതുപോലെ വിദേശത്ത് വെച്ച് മരിക്കുന്ന പൗരന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ സർക്കാർ വഹിക്കില്ലെന്ന സത്യം 39 ശതമാനം പേർക്ക് മാത്രമേ അറിയൂ. വിദേശത്ത് ജോലി കണ്ടെത്താൻ എംബസികൾ സഹായിക്കില്ലെന്ന് പകുതിയോളം ആളുകൾ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവർക്ക് ഈ വിഷയത്തിൽ വ്യക്തതയില്ല. സ്ട്രാറ്റജിക് കൗൺസിൽ നടത്തിയ ഈ സർവേയുടെ അടിസ്ഥാനത്തിൽ, വിദേശത്തേക്ക് പോകുന്ന പൗരന്മാർ ‘രജിസ്ട്രേഷൻ ഓഫ് കനേഡിയൻസ് അബ്രോഡ്’ ഡാറ്റാബേസിൽ വിവരങ്ങൾ നൽകണമെന്ന് സർക്കാർ കർശനമായി നിർദ്ദേശിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി യാത്രികരിലേക്ക് എത്തിക്കാൻ ഇത് സഹായിക്കും.
Are you planning a trip abroad from Canada? You should be aware of these things.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





