📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എമർജൻസി റൂമിൽ മണിക്കൂറുകളോളം കാത്തിരുന്നു; ആൽബർട്ടയിൽ വീണ്ടും ചികിത്സ വൈകി രോ​ഗി മരിച്ചു

Canada Varthakal by Canada Varthakal
May 17, 2026
in Canada
Reading Time: 1 min read
എമർജൻസി റൂമിൽ മണിക്കൂറുകളോളം കാത്തിരുന്നു; ആൽബർട്ടയിൽ വീണ്ടും ചികിത്സ വൈകി രോ​ഗി മരിച്ചു

എഡ്മണ്ടൻ: ആൽബർട്ടയിൽ വീണ്ടും ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വലിയ വിവാദമാകുന്നു. എഡ്മണ്ടനിലെ റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ കഴിഞ്ഞ മെയ് 8-നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. മണിക്കൂറുകളോളം എമർജൻസി റൂമിൽ കാത്തുനിന്ന ശേഷമാണ് മരണം സംഭവിച്ചതെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) സ്ഥിരീകരിച്ചു.

WhatsApp Image 2026 05 05 at 1.25.26 AM

ആൽബർട്ട മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബ്രയൻ വിർസ്ബ നൽകുന്ന വിവരങ്ങൾ പ്രകാരം രോഗിക്ക് ആശുപത്രിയിൽ എത്തിയ ഉടൻ പ്രാഥമിക പരിശോധനകൾ നൽകിയിരുന്നു. എന്നാൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിനുള്ളിൽ സ്ട്രെച്ചറോ ബെഡോ ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ഇയാളെ വെയിറ്റിംഗ് റൂമിലേക്ക് മാറ്റുകയായിരുന്നു. മണിക്കൂറുകളോളം ഇവിടെ തുടരേണ്ടി വന്ന രോഗി പിന്നീട് മരണത്തിന് കീഴടങ്ങി. ഇത് അത്യന്തം ദാരുണമായ സംഭവമാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തോടെയാണ് ആശുപത്രികളിലെ ഫ്രണ്ട്-ലൈൻ ജീവനക്കാർ ജോലി ചെയ്യുന്നതെന്നും ഡോ. ബ്രയൻ വിർസ്ബ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ADVERTISEMENT

സംഭവത്തെക്കുറിച്ച് ‘ആൽബർട്ട ഹെൽത്ത് സർവീസസ്’ (AHS) നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗിയുടെ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ലെങ്കിലും മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും സമഗ്രമായ ക്വാളിറ്റി അഷ്വറൻസ് റിവ്യൂ നടത്തുമെന്നും അധികൃതർ വഴി അറിയിച്ചു.

ADVERTISEMENT

ആൽബർട്ടയിലെ ആശുപത്രികളിൽ ചികിത്സ വൈകി മരണം സംഭവിക്കുന്നത് ഇതാദ്യമല്ല എന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം എഡ്മണ്ടനിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ എട്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം പ്രശാന്ത് ശ്രീകുമാർ എന്ന 44-കാരൻ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജഡ്ജിമാരുടെ നേതൃത്വത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. കൂടാതെ ജനുവരിയിൽ മാത്രം രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് സമാന മരണങ്ങൾ നടന്നതായും മുപ്പതോളം പേർ മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും മെഡിക്കൽ അസോസിയേഷൻ സർക്കാരിന് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ആശുപത്രികളിലെ കടുത്ത തിരക്കും രോഗികളെ പ്രവേശിപ്പിക്കാൻ ബെഡുകളില്ലാത്തതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. രോഗികളുടെ അടിയന്തര സ്വഭാവം നോക്കി ഡോക്ടർമാരുടെ സഹായത്തോടെ വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്ന പുതിയ ട്രിയാഷ് (Triage) പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ കരാർ നടപടികൾ വൈകുകയാണ്. ജൂൺ മാസത്തോടെ മാത്രമേ ഇതിൽ ഒരു അന്തിമ തീരുമാനമാകൂ എന്നാണ് വിവരം. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾക്ക് പാർപ്പിടവും മറ്റ് സാമൂഹിക പിന്തുണയും ഉറപ്പാക്കിയാൽ മാത്രമേ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാകൂ എന്നും വിലയിരുത്തപ്പെടുന്നു. എങ്കിലും ഈ സംഭവങ്ങൾ കണ്ട് അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിൽ പോകാൻ ജനങ്ങൾ മടിക്കരുതെന്നും ഭൂരിഭാഗം രോഗികൾക്കും കൃത്യമായ ചികിത്സ ഇപ്പോഴും ലഭ്യമാകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Another man has died while waiting for care at hospital

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വേനൽച്ചൂടിനൊപ്പം ഒന്റാറിയോയിലേക്ക് പടരുന്ന ‘ലാം ഡിസീസ്’; വില്ലൻ അതിർത്തി കടന്നെത്തുന്ന അമേരിക്കൻ ചെള്ളുകൾ
Canada

വേനൽച്ചൂടിനൊപ്പം ഒന്റാറിയോയിലേക്ക് പടരുന്ന ‘ലാം ഡിസീസ്’; വില്ലൻ അതിർത്തി കടന്നെത്തുന്ന അമേരിക്കൻ ചെള്ളുകൾ

by Canada Varthakal
May 17, 2026
പുതിയ വാച്ച് വാങ്ങാൻ തിരക്കോട് തിരക്ക്; ടൊറന്റോയിൽ ‘സ്വാച്ച്’ ഷോറൂമുകൾ അടപ്പിച്ചു
Canada

പുതിയ വാച്ച് വാങ്ങാൻ തിരക്കോട് തിരക്ക്; ടൊറന്റോയിൽ ‘സ്വാച്ച്’ ഷോറൂമുകൾ അടപ്പിച്ചു

by Canada Varthakal
May 17, 2026
യു.എസ്. താരിഫ് ഭീഷണിയിൽ കനേഡിയൻ കൂൺ കർഷകർ; ആഭ്യന്തര വിപണി തകരുമെന്ന് ആശങ്ക
Canada

യു.എസ്. താരിഫ് ഭീഷണിയിൽ കനേഡിയൻ കൂൺ കർഷകർ; ആഭ്യന്തര വിപണി തകരുമെന്ന് ആശങ്ക

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.