മോൺട്രിയൽ: തിരക്കേറിയ ക്രിസ്മസ്-പുതുവത്സര യാത്രാ സീസണിന് തൊട്ടുമുമ്പായി എയർ ട്രാൻസാറ്റ് പൈലറ്റുമാർ സമരത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിക്ക് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയതോടെ ബുധനാഴ്ച രാവിലെ മുതൽ സമരം ആരംഭിച്ചേക്കാം. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ ട്രാൻസാറ്റ് എ.ടി. ഇൻകോർപ്പറേഷനുമായി ഒരു ധാരണയിലും എത്താൻ സാധിക്കാത്തതിനെ തുടർന്നാണ് എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ ഞായറാഴ്ച പണിമുടക്ക് നോട്ടീസ് നൽകിയത്.
പൈലറ്റുമാരുടെ യൂണിയൻ എയർ ട്രാൻസാറ്റ് വിഭാഗം ചെയർമാൻ ബ്രാഡ്‌ലി സ്മാൾ പ്രസ്താവനയിൽ അറിയിച്ചത്, “സമരം ഒഴിവാക്കാൻ ഇനിയും സമയമുണ്ട്, എന്നാൽ ചർച്ചാമേശയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ, ഒരു മികച്ച കരാർ നേടാൻ ആവശ്യമെങ്കിൽ തങ്ങൾ പണിമുടക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, കരാറിലെത്താൻ കമ്പനി രാവും പകലും ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ തിങ്കളാഴ്ച മുതൽ വിമാന സർവീസുകൾ റദ്ദാക്കിത്തുടങ്ങുമെന്നും അടുത്ത രണ്ട് ദിവസങ്ങളിൽ ഇത് വർധിക്കുമെന്നും ട്രാൻസാറ്റ് അറിയിച്ചു.
പ്രധാനമായും യൂറോപ്പിലേക്കും കരീബിയൻ ദ്വീപുകളിലേക്കുമാണ് എയർ ട്രാൻസാറ്റ് സർവീസ് നടത്തുന്നത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ വിവരമറിയിക്കുമെന്നും, അവർക്ക് സഹായത്തിനായി ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് ധരിപ്പിക്കുമെന്നും ട്രാൻസാറ്റ് വ്യക്തമാക്കി. ഇരുപക്ഷവും ചർച്ചാ പ്രക്രിയയിൽ വിട്ടുവീഴ്ച ചെയ്യാൻ മടി കാണിക്കുന്നുവെന്ന് പരസ്പരം കുറ്റപ്പെടുത്തി. ഒരു പൈലറ്റും ജോലി നിർത്തിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ എയർ ട്രാൻസാറ്റ് മാനേജ്മെന്റ് തങ്ങൾക്ക് മറ്റ് വഴികളൊന്നും നൽകിയില്ലെന്നും സ്മാൾ പറഞ്ഞു.
ഇതിന് മറുപടിയായി ട്രാൻസാറ്റിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി ജൂലി ലാമോണ്ടെൻ, യൂണിയൻ ഒട്ടും തുറന്ന സമീപനം കാണിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. ഈ വർഷാവസാനം പണിമുടക്ക് എന്ന പാത തിരഞ്ഞെടുക്കുന്നതിലൂടെ യൂണിയൻ ട്രാൻസാറ്റിനോടും, അതിലെ ജീവനക്കാരോടും, ഉപഭോക്താക്കളോടും കാണിക്കുന്ന ഈ താല്പര്യമില്ലായ്മ ദുഖകരമാണ്.
ഈ തൊഴിൽ തർക്കം മൊൺട്രിയൽ ആസ്ഥാനമായുള്ള കമ്പനിക്ക് വളരെ നിർണായകമായ സമയത്താണ് ഉണ്ടാകുന്നത്. 2018 ന് ശേഷം ആദ്യമായി വാർഷിക ലാഭം നേടാനും, വലിയ കടബാധ്യതകൾ കൈകാര്യം ചെയ്യാനും ട്രാൻസാറ്റ് നിലവിൽ ശ്രമിക്കുകയാണ്. ഇതിനിടയിൽ, മാധ്യമ അതികായനായ പിയറി കാൾ പെലാഡോ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും കമ്പനിക്ക് വെല്ലുവിളിയാണ്. ട്രാൻസാറ്റിലെ രണ്ടാമത്തെ വലിയ ഓഹരിയുടമയായ ക്യൂബെക്കർ ഇൻകോർപ്പറേഷന്റെ തലവനായ അദ്ദേഹം കഴിഞ്ഞ ആഴ്ച ബോർഡ് തലത്തിലും തന്ത്രങ്ങളിലും മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു.
അഞ്ച് വർഷത്തിനിടെ 59 ശതമാനം ശമ്പള വർദ്ധനവും (ഇതിൽ പകുതിയോളം വർദ്ധനവ് ആദ്യ വർഷം തന്നെ), ജോലി സാഹചര്യങ്ങളിൽ വലിയ മെച്ചപ്പെടുത്തലുകളും പൈലറ്റുമാർക്ക് വാഗ്ദാനം ചെയ്തതായി ട്രാൻസാറ്റ് ഞായറാഴ്ച അറിയിച്ചു. എന്നാൽ, യൂണിയൻ ആവശ്യപ്പെടുന്നത് ഈ അഞ്ച് വർഷത്തെ വർദ്ധനവിനേക്കാൾ അധികമുള്ള തുക വെറും ആദ്യ വർഷത്തേക്ക് മാത്രമാണെന്ന് കമ്പനി വക്താവ് ആന്ദ്രേൻ ഗാഗ്നെ പറഞ്ഞു. അതേസമയം, 2015-ലെ കരാറിന് പകരമുള്ള പുതിയ കരാർ, തൊഴിൽ സുരക്ഷ, മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ, നഷ്ടപരിഹാരം, ജീവിത നിലവാരം എന്നിവ ഉറപ്പാക്കണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നു.
വിമാന പൈലറ്റുമാരുടെ കുറവ് കാരണം വ്യോമയാന മേഖല യൂണിയനുകളിൽ നിന്ന് സമ്മർദ്ദം നേരിടുന്നുണ്ടെന്ന് കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിൽ ട്രാൻസാറ്റ് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം എയർ കാനഡയിലെ 5,400 പൈലറ്റുമാർ നാല് വർഷത്തിനിടെ ഏകദേശം 42 ശതമാനം വേതന വർദ്ധനവ് നേടിയിരുന്നു. വെസ്റ്റ് ജെറ്റ് പൈലറ്റുമാർ സമരസമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് നാല് വർഷത്തിനിടെ 24 ശതമാനം ശമ്പള വർദ്ധനവ് നേടിയിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന വോട്ടെടുപ്പിൽ, 98 ശതമാനം പൈലറ്റുമാർ പങ്കെടുത്തപ്പോൾ 99 ശതമാനം പേരും ആവശ്യമെങ്കിൽ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അനുരഞ്ജന ചർച്ചകൾക്ക് ശേഷമുള്ള 21 ദിവസത്തെ ‘കൂളിംഗ് ഓഫ്’ പിരീഡ് ഡിസംബർ 10-ന് അവസാനിക്കും, അതിനുശേഷം പൈലറ്റുമാർക്ക് സമരം ചെയ്യാനോ മാനേജ്മെന്റിന് തൊഴിലാളികളെ ജോലിയിൽ നിന്ന് തടയാനോ സാധിക്കും.
Air Transat to start halting flights Monday after pilots issue 72-hour strike notice
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






