വാന്‍കൂവര്‍: ബി.സി.യില്‍ ഇ-സ്കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പ്രവിശ്യയിലാകെ ഏകീകൃത സുരക്ഷാ നിയമങ്ങള്‍ വേണമെന്ന് മേയര്‍മാര്‍ ആവശ്യപ്പെട്ടു. വിവിധ നഗരങ്ങളില്‍ നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇത് യാത്രക്കാരിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും മേയര്‍മാര്‍ പറഞ്ഞു.
ബി.സി.യിലെ 36 നഗരങ്ങളില്‍ നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-സ്കൂട്ടര്‍ ഉപയോഗം അനുവദിച്ചിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇ-സ്കൂട്ടര്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ അപകടത്തില്‍പ്പെടുന്നവരുടെ പ്രായം കുറഞ്ഞവരുടെ എണ്ണം കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ വരെ ബി.സി. ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഇ-സ്കൂട്ടര്‍ അപകടങ്ങളുമായി ബന്ധപ്പെട്ട 81 അടിയന്തര ചികിത്സാ സന്ദര്ശങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെയാണിത്.
ഹെല്‍മറ്റ് ധരിക്കാതിരിക്കുക, ഒരേ സ്കൂട്ടറില്‍ രണ്ടുപേര്‍ യാത്ര ചെയ്യുക, ലഹരിയിലായിരിക്കെ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളും വ്യാപകമാണെന്ന് അധികൃതര്‍ പറഞ്ഞു. വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഗുരുതരമായ പരിക്കുകള്ക്ക സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
ലാംഗ്ലി സിറ്റി, ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍, നാനൈമോ എന്നീ നഗരങ്ങളാണ് നിയമങ്ങള്‍ ഏകീകരിക്കാനും ഗതാഗത സുരക്ഷാ നിയമങ്ങള്‍ പരിഷ്കരിക്കാനും ആവശ്യപ്പെട്ട് പ്രമേയങ്ങല്‍ അവതരിപ്പിച്ചത്. അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി നഗരങ്ങള്‍ക്ക് ആവശ്യമായ ഫണ്ടുകളും വിവരങ്ങളും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രാദേശിക ഭരണകൂടങ്ങളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബി.സി. ഗതാഗത മന്ത്രാലയം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









