ബ്രിട്ടീഷ് കൊളംബിയ; വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാരെ വഴിയിൽ ഉപേക്ഷിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ എയർ കാനഡ വിമാനക്കമ്പനിക്കെതിരെ ജനകീയ കൂട്ട ഹർജിക്ക് (ക്ലാസ് ആക്ഷൻ) അനുമതി നൽകി ബി.സി. സുപ്രീം കോടതി. യാത്രാ സഹായം ആവശ്യമുള്ളവരോട് എയർ കാനഡ കാണിക്കുന്ന ക്രൂരമായ അവഗണന ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ചൊവ്വാഴ്ച വിചാരണയ്ക്ക് കോടതി പച്ചക്കൊടി കാട്ടിയത്.
2023-ൽ നടന്ന ഒരു അനുഭവമാണ് കേസിന് ആധാരം. സെറിബ്രൽ പാൾസി രോഗിയായ റോഡ്നി ഹോഡ്ജിൻസ് എന്ന യാത്രക്കാരന് എയർ കാനഡ വിമാനത്തിനുള്ളിൽ ജീവനക്കാരുടെ സഹായം ലഭിച്ചില്ല. തുടർന്ന് വിമാനത്തിന്റെ തറയിലൂടെ സ്വയം വലിച്ചിഴച്ചാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങേണ്ടി വന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഹോഡ്ജിൻസ് നൽകിയ ഹർജിയിലാണ്, 2021 ജനുവരി മുതൽ 2023 ജൂൺ വരെ സമാനമായ രീതിയിൽ ദുരനുഭവം നേരിട്ട എല്ലാ വീൽചെയർ യാത്രക്കാരെയും ഉൾപ്പെടുത്തി വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്.
ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി
യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും അർഹിക്കുന്ന പരിഗണനയും നൽകാൻ വിമാനക്കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക ട്രാൻസ്പോർട്ട് ഏജൻസിയുണ്ടെന്ന എയർ കാനഡയുടെ വാദം തള്ളിയ കോടതി, ഈ വിഷയം നേരിട്ട് പരിഗണിച്ചില്ലെങ്കിൽ ഇരകളായ യാത്രക്കാർക്ക് യഥാർത്ഥ നീതി നിഷേധിക്കപ്പെടുമെന്ന് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









