മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ രേഖകൾ പുറത്ത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ-മെയിലാണ് പുറത്തുവന്നത്. സ്പോൺസറായ ആർബിസിക്ക് വേണ്ടി നേരിട്ട് വാദിക്കുന്ന നിലപാടാണ് മെയിലിൽ വി അബ്ദുറഹിമാൻ സ്വീകരിക്കുന്നത്. കായിക സെക്രട്ടറിയോ ഡയറക്ടറോ ഉൾപ്പെടാതെയാണ് ആശയവിനിമയം നടന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.
AFA–RBC കരാർ വെറും വാണിജ്യ കരാറല്ലെന്നും സർക്കാർ മുൻകൈയിലുള്ള ഉറപ്പാണെന്നും വി അബ്ദുറഹിമാന്റെ മെയിലിൽ പറയുന്നു. 130 കോടി ജനങ്ങൾ കേരള സർക്കാരിനെ വിശ്വസിച്ചെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും മെയിലിൽ പരാമർശിക്കുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും കരാർ റദ്ദാക്കിയ എഎഫ്എയുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്ന സൂചനയും മെയിലിലുണ്ട്.
മെസ്സിയുടെ പേരിലുള്ള പദ്ധതിയിൽ അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പദ്ധതിയുടെ ഘടന തന്നെ വിചിത്രമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഉത്തരവുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
Massive fraud in the name of Messi? More documents emerge implicating former Sports Minister V. Abdurahman
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




