ടൊറന്റോ: ഒന്റാറിയോയിലെ എൽ.സി.ബി.ഒ. (LCBO) സ്റ്റോറുകളിൽ അമേരിക്കൻ മദ്യവിൽപ്പനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് താരിഫ് വിഷയത്തിൽ യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് ടൊറന്റോ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസർ ജോസഫ് സ്റ്റെയ്ൻബർഗ്. അതിനാൽ അമേരിക്കൻ മദ്യത്തിനുള്ള നിരോധനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ വിവിധ താരിഫുകൾ ഏർപ്പെടുത്തിയതിന് പിന്നാലെ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്ക് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ അതിലൂടെ യാതൊരു വ്യക്തമായ ഫലവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കൻ മദ്യനിരോധന താരിഫുകൾ ചുമത്താൻ അമേരിക്കയ്ക്ക് നിയമപരമായ ന്യായീകരണമായി മാറിയെന്നും സ്റ്റെയ്ൻബർഗ് അഭിപ്രായപ്പെട്ടു. ഈ മാസം അവസാനം സ്വതന്ത്ര വ്യാപാര കരാറിന്റെ പരിധിയിൽ വരുന്ന ചില ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ മദ്യനിരോധനം പിൻവലിക്കില്ലെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ സമ്മർദത്തിന് മുന്നിൽ വഴങ്ങില്ലെന്നും, താരിഫിന് താരിഫ് എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒന്റാറിയോയ്ക്ക് പുറമെ ക്യൂബെക്കും ബ്രിട്ടീഷ് കൊളംബിയയും അമേരിക്കൻ മദ്യത്തിന് നിയന്ത്രണം തുടരുന്നുണ്ട്. എന്നാൽ സസ്‌കച്ചെവാനും ആൽബർട്ടയും നേരത്തെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് പിൻവലിച്ചിരുന്നു.
US alcohol ban futile! Expert says Canada suffers a setback in Trump's tariff war.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





