ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും കേന്ദ്ര സർക്കാർ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തതോടെ പ്രക്ഷോഭത്തിന് താത്കാലിക ആശ്വാസമായിരിക്കുകയാണ്. 37 ദിവസം നീണ്ട പ്രതിഷേധം വളരെ പ്രയാസകരമായിരുന്നുവെന്ന് മൂവ്‌മെന്റിന്റെ മുഖമായ മുപ്പതുകാരൻ അഭിജിത് ദിപ്കെ തൻ്റെ എക്സ് (X) ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തങ്ങൾക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഇത് തുടക്കം മാത്രമാണെന്നും സോഷ്യൽ മീഡിയ അനുയായികളെ അദ്ദേഹം ഓർമ്മിപ്പിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെയുള്ള പരിഹാസ രൂപേണ മെയ് മാസത്തിലാണ് ദിപ്കെ Cockroach Janta Party രൂപീകരിച്ചത്. എന്നാൽ പിന്നീട് ഇത് രാജ്യത്തെ യുവാക്കൾ പങ്കെടുത്ത വലിയൊരു ജനകീയ പ്രക്ഷോഭമായി മാറി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും ഉദ്യോഗാർത്ഥികളുടെ ആത്മഹത്യയിലും ധർമേന്ദ്ര പ്രധാന് ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. ജന്തർ മന്തറിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ദിനരാത്രങ്ങൾ സമരത്തിൽ പങ്കെടുത്തത്.
ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിക്കുകയും പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സിജെപി സമരം പിൻവലിച്ചത്. ടൈഫോയ്ഡ് പിടിപെട്ട് പനി ബാധിച്ചതിനാൽ ഇന്നലെ ജന്തർ മന്തറിൽ ഉണ്ടായിരുന്ന എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാൻ സാധിച്ചില്ലെന്ന് ദിപ്കെ ഖേദം പ്രകടിപ്പിച്ചു. സമരം ചെയ്തവർക്കും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചവർക്കും അദ്ദേഹം വീഡിയോയിലൂടെ നന്ദി അറിയിച്ചു.
This is just the beginning, there is still a long way to go: Abhijit Dipke with a video message
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





