മോൺട്രിയൽ: മധ്യേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് അഞ്ച് മാസമായി പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുന്ന രണ്ട് കനേഡിയൻ ചരക്ക് കപ്പലുകൾക്ക് പുറത്തുകടക്കാനാവാതെ കടുത്ത ആശങ്ക തുടരുന്നു. ക്യൂബെക്ക് ആസ്ഥാനമായുള്ള ‘ഡെസ്ഗാഗ്നസ്’ കമ്പനിയുടേതാണ് ഈ കപ്പലുകൾ. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയതോടെയാണ് കപ്പലുകൾ ഉൾക്കടലിൽ കുടുങ്ങിയത്. ‘മിയേന ഡെസ്ഗാഗ്നസ്’, ‘റോസയർ എ. ഡെസ്ഗാഗ്നസ്’ എന്നീ കപ്പലുകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
യുഎസ് നേവിയുടെ സഹായത്തോടെ കപ്പലുകൾക്ക് പുറത്തുകടക്കാൻ വഴിയൊരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇറാഖ്-അമേരിക്ക സംഘർഷം വീണ്ടും ശക്തമായതോടെ പദ്ധതികൾ പാളി. ഏകദേശം 12 മണിക്കൂറോളം നീളുന്ന അപകടകരമായ മേഖലയിലൂടെ കടന്നുപോകേണ്ടി വരുമെന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. പകരം മറ്റ് കപ്പലുകളെ വാടകയ്‌ക്കെടുക്കേണ്ടി വന്നത് കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കപ്പലിലെ ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. മാസങ്ങളോളം കടലിൽ കഴിയേണ്ടി വന്നതോടെ ഭൂരിഭാഗം ജീവനക്കാരെയും മാറ്റി പകരം പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. യുഎസ്-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പുറത്തുകടക്കാനുള്ള പദ്ധതി ഓരോ ദിവസവും മാറിമറിയുകയാണെന്ന് കമ്പനി വൈസ് പ്രസിഡന്റ് പാസ്കൽ ലാരോസ് പറഞ്ഞു. ഇനിയൊരിക്കലും ഈ റൂട്ടിൽ കപ്പലുകളെ അയക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ യുദ്ധസാഹചര്യം സാധാരണ ചരക്ക് കപ്പലുകളെപ്പോലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
Two Canadian ships anxious to leave Gulf after almost five months
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






