ഒട്ടാവ: ഫിഫ ലോകകപ്പിൽ കാനഡയുടെ ചരിത്രപരമായ കുതിപ്പിന് വിരാമം. ഹൂസ്റ്റണിൽ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടാണ് കാനഡ പുറത്തായത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും, നോക്കൗട്ട് ഘട്ടത്തിലെത്തിയ കനേഡിയൻ ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി മാർക്ക് കാർണി അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് താരങ്ങൾ കൈവരിച്ചതെന്ന് അദ്ദേഹം ഒദ്യോഗികമായി അറിയിച്ചു.
മത്സരത്തിന് ശേഷം ഹൂസ്റ്റണിലെ ഡ്രസ്സിംഗ് റൂമിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മാർക്ക് കാർണി കളിക്കാരെ ആശ്വസിപ്പിച്ചത്. കാനഡയെ മികച്ച രീതിയിൽ പ്രതിനിധീകരിച്ചതിന് എല്ലാ പൗരന്മാരുടെയും പേരിലുള്ള നന്ദി അദ്ദേഹം കളിക്കാരെ അറിയിച്ചു. ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത താരങ്ങളെ കാനഡയുടെ ദേശീയ നായകരെന്നാണ് പരിശീലകൻ ജെസി മാർഷ് വിശേഷിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് കാനഡ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ വാങ്കൂവറിൽ വെച്ച് ഖത്തറിനെ 6-0 ന് പരാജയപ്പെടുത്തിയതാണ് ടൂർണമെന്റിലെ കാനഡയുടെ ഏറ്റവും മികച്ച വിജയം.
2026 ലോകകപ്പിലെ ഈ മുന്നേറ്റം കനേഡിയൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുമുമ്പ് പങ്കെടുത്ത ലോകകപ്പുകളിൽ ഒരു മത്സരം പോലും ജയിക്കാൻ കാനഡയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ 2030-ൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക എന്നതാണ് കാനഡ ഫുട്ബോൾ ടീമിന്റെ അടുത്ത ലക്ഷ്യം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Historic run comes to an end; Prime Minister Mark Carney personally congratulates the Canadian team eliminated in the pre-quarterfinals.






