ബോസ്റ്റൺ: യു.എസിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ നിയമവിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ കനേഡിയൻ പൗരനെതിരെ കേസ് എടുത്ത് യു.എസ്. അറ്റോർണി ഓഫീസ്. അമേരിക്കൻ പൗരനല്ലെന്ന കാര്യം മറച്ചുവെച്ച് ബോസ്റ്റണിലെ മസാച്യുസെറ്റ്സിൽ വെച്ച് വോട്ടർ രജിസ്ട്രേഷൻ നടത്തുകയും ബാലറ്റ് രേഖപ്പെടുത്തുകയും ചെയ്തതിനാണ് യു.എസ്. അറ്റോർണി ഓഫീസ് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വിദേശ പൗരനായിരിക്കെ വോട്ട് ചെയ്യുക, വഞ്ചനാപരമായ രീതിയിൽ ബാലറ്റ് ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് നാൽപ്പതുകാരനായ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഔദ്യോഗിക വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ താൻ അമേരിക്കൻ പൗരനാണെന്ന് വ്യാജമായി സാക്ഷ്യപ്പെടുത്തിയാണ് ഇയാൾ നിരവധി ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതെന്ന് പ്രോസിക്യൂഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 1987 ഫെബ്രുവരി മുതൽ അമേരിക്കയിൽ സ്ഥിരതാമസ പദവി (Permanent Resident) ഉള്ള ഇയാൾ ബോസ്റ്റണിന് വടക്കുള്ള സോഗസ് (Saugus) പട്ടണത്തിലാണ് താമസിച്ചുവന്നിരുന്നത്. അമേരിക്കൻ നിയമപ്രകാരം ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാലാണ് ഈ നടപടി.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിക്ക് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയോ, ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെ യു.എസ്. ഡോളർ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള ഓൺലൈൻ കോടതി രേഖകൾ പ്രകാരം കേസിന്റെ അടുത്ത ഘട്ടമായി വരും ജൂൺ മാസത്തിൽ പ്രതി കോടതിയിൽ ഹാജരാകേണ്ടതുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canadian citizen charged in US for illegally voting in US elections










