ചെന്നൈ : തമിഴ്‌നാട്ടിൽ 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നൽകരുതെന്ന് സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക് (TASMAC) ഉത്തരവിട്ടു. 2003-ലെ മദ്യവിൽപന ചട്ടം കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ നിർബന്ധമായും തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. ഈ നിർദ്ദേശം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി വിജയിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 717 മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ നടപടി തുടങ്ങി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാണ്ടുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള ഔട്ട്‌ലെറ്റുകൾക്കാണ് താഴു വീഴുക. നിലവിൽ ടാസ്മാക്കിന് കീഴിലുള്ള 4765 ഔട്ട്‌ലറ്റുകളിൽ നിന്നാണ് ഈ മാറ്റം. നഗരസഭാ ചട്ടങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന മദ്യശാലകൾക്കെതിരെയുള്ള ഈ നീക്കത്തെ തമിഴ്‌നാട്ടിലെ സ്ത്രീസമൂഹം വലിയ ആവേശത്തോടെയാണ് വരവേൽക്കുന്നത്.
Must be 21 years of age to purchase alcohol; TASMAC circular makes ID proof mandatory in Tamil Nadu
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



