ചെന്നൈ : തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തകർപ്പൻ വിജയം കൈവരിച്ചു. കേവല ഭൂരിപക്ഷത്തിന് 117 വോട്ടുകൾ മാത്രം മതിയായിരുന്ന സ്ഥാനത്ത് 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ കരുത്ത് തെളിയിച്ചത്. ടിവികെ സഖ്യത്തിന്റെ 119 വോട്ടുകൾക്ക് പുറമെ, എഐഎഡിഎംകെയിലെ 25 വിമത എംഎൽഎമാരുടെ അപ്രതീക്ഷിത പിന്തുണ കൂടി ലഭിച്ചതോടെ വിജയ് സർക്കാർ സുരക്ഷിതമായി. വോട്ടെടുപ്പിൽ വിജയിച്ചതോടെ അടുത്ത ആറ് മാസത്തേക്ക് സർക്കാരിന് ഭീഷണികളില്ലാതെ ഭരണം തുടരാനാകും. തമിഴ് രാഷ്ട്രീയത്തിൽ വിജയ് എന്ന ഭരണാധികാരിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതാണ് ഈ ഫലം.
വിശ്വാസ വോട്ടെടുപ്പ് എഐഎഡിഎംകെയിലെ വൻ പൊട്ടിത്തെറിക്കും പാർട്ടി പിളരുന്നതിനും വേദിയായി. എടപ്പാടി പളനിസാമി പക്ഷത്തെ 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ, 25 പേർ പാർട്ടി വിപ്പ് ലംഘിച്ച് വിജയ് സർക്കാരിനെ പിന്തുണച്ചു. അതേസമയം, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മറ്റ് അഞ്ച് എംഎൽഎമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു. പ്രതിപക്ഷ നിരയിലെ ഈ ചിന്നിച്ചിതറലും ഐക്യമില്ലായ്മയും വിജയ് സർക്കാരിന് നിയമസഭയിൽ കൂടുതൽ മേധാവിത്വം നൽകിയിരിക്കുകയാണ്.
Vijay wave in Tamil Nadu; Huge victory in trust vote with 144 votes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



