തമിഴ്‌നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ നിയമസഭയിലെ ആദ്യ ബലപരീക്ഷണം ഇന്ന് നടക്കും. സഭയുടെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന നേതാവുമായ ജെ.സി.ഡി പ്രഭാകറിനെയാണ് ടിവികെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സഭയിലെത്തിയ പ്രഭാകർ, സഭാ നടപടികളിൽ ഏറെ പരിചയസമ്പത്തുള്ള നേതാവാണെന്നത് അനുകൂല ഘടകമാണ്.
സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ആഭ്യന്തര തർക്കം രൂക്ഷമാകുകയാണ്. പാർട്ടിയിലെ പിളർപ്പ് സംബന്ധിച്ച് പുതിയ സ്പീക്കറുടെ നിലപാട് ഇന്ന് നിർണായകമാകും. എസ്.പി. വേലുമണിയെ കക്ഷിനേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 30 എംഎൽഎമാരും എടപ്പാടി പളനിസാമിയെ (ഇപിഎസ്) പിന്തുണച്ച് 17 എംഎൽഎമാരും പ്രോടേം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എഐഎഡിഎംകെ എംഎൽഎമാരുടെ നിലപാട് സ്പീക്കർ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന സഭാ നടപടികളിലും വലിയ സ്വാധീനം ചെലുത്തും.
Vijay government faces first test of strength today; Speaker election today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



