ഹൈദരാബാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം നേരിടാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധന ഉപഭോഗം കുറയ്ക്കാനും സ്വർണക്കടത്ത് നിയന്ത്രിക്കാനും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ ഒരു റാലിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ പരമാവധി മിതമായി ഉപയോഗിക്കണമെന്നും മെട്രോ യാത്രയും കാർപൂളിംഗും ശീലമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശയാത്രകൾ ഒഴിവാക്കി വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്നും കോവിഡ് കാലത്തെ പോലെ വർക്ക് ഫ്രം ഹോം രീതികൾ പ്രോത്സാഹിപ്പിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രധാന നിർദ്ദേശങ്ങൾ.
അടുത്ത ഒരു വർഷത്തേക്ക് വിവാഹങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന അപൂർവമായ അഭ്യർത്ഥനയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നത് വിദേശനാണ്യ ചോർച്ച തടയാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കാനും കർഷകർ രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറച്ച് പ്രകൃതിദത്ത കൃഷി രീതികളിലേക്ക് മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. “രാജ്യത്തിനായി മരിക്കുക മാത്രമല്ല, ഉത്തരവാദിത്തത്തോടെ ജീവിക്കുന്നതും രാജ്യസ്‌നേഹമാണ്” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനവില കുത്തനെ കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിർദ്ദേശങ്ങളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിയിടാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു. അതേസമയം, ഭാഗിക ലോക്ക്ഡൗൺ പോലുള്ള നടപടികൾ നിലവിൽ പരിഗണനയിലില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
India to face strict restrictions? From gold to petrol! Various ministries to discuss PM’s proposals
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



