ചെന്നൈ : വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ കടുത്ത ചൂടും തിരക്കും മൂലം അനിഷ്ട സംഭവങ്ങൾ. തിരുപ്പൂർ ജില്ലയിൽ സംഘടിപ്പിച്ച ആറ് കിലോമീറ്റർ നീളുന്ന റോഡ് ഷോയും പൊതുസമ്മേളനവുമാണ് പ്രവർത്തകർ കുഴഞ്ഞുവീണതിനെത്തുടർന്ന് ഭാഗികമായി റദ്ദാക്കിയത്. രാവിലെ മുതൽ തന്നെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ പെട്ട 13 സ്ത്രീകളടക്കം 15 പേർ ബോധരഹിതരായി വീഴുകയായിരുന്നു.
പ്രവർത്തകർ കുഴഞ്ഞുവീണതും തിരക്ക് നിയന്ത്രണാതീതമായതും കണക്കിലെടുത്ത് പോലീസിന്റെ കർശന നിർദ്ദേശപ്രകാരമാണ് വിജയ് തന്റെ പ്രസംഗം വെട്ടിച്ചുരുക്കിയത്. തുടർന്ന് നടത്താനിരുന്ന റോഡ് ഷോ പൂർണ്ണമായും റദ്ദാക്കി അദ്ദേഹം മടങ്ങി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചതായും നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം കരൂരിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ മുൻകരുതലുകളാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്.
ഏപ്രിൽ 23-ന് തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വിജയ് പ്രചാരണം ശക്തമാക്കിയത്. ഡിഎംകെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം. മെയ് 4-നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
Extreme heat and crowds: Vijay’s road show was canceled, leaving his followers in a state of confusion.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



