വനിതാ സംവരണ ഭേദഗതി ബിൽ നടപ്പാക്കുന്നതിനായി രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളോടും വരാനിരിക്കുന്ന തലമുറകളോടുമുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ട സമയമാണിതെന്ന് ഇരുസഭകളിലെയും അംഗങ്ങൾക്കയച്ച കത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. 2029-ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം യാഥാർത്ഥ്യമാക്കണമെന്നും, ഈ ചരിത്രപരമായ നീക്കത്തിന് നൽകുന്ന പിന്തുണ രാഷ്ട്രത്തോടുള്ള വലിയ കടമയുടെ പൂർത്തീകരണമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിത്യം വർദ്ധിപ്പിക്കുക എന്നത് എല്ലാ കക്ഷികളുടെയും ആഗ്രഹമാണെന്നും അത് നടപ്പിലാക്കാൻ ഏകകണ്ഠമായ പിന്തുണ നൽകുന്നത് രാജ്യത്തിന്റെ ഐക്യം പ്രകടമാക്കാനുള്ള മികച്ച നിമിഷമായിരിക്കുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഭരണഘടനാ ഭേദഗതി നടപ്പിലാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാലാണ് ഭരണപക്ഷം പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നത്.
ഈ ഭേദഗതി നടപ്പിലാകുന്നതോടെ പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകാനാണ് സാധ്യത. ഇത് പ്രാബല്യത്തിൽ വന്നാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും, ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും. കേരളത്തിൽ ലോക്സഭാ സീറ്റുകൾ 30 ആയും നിയമസഭാ സീറ്റുകൾ 210 ആയും വർധിക്കും. രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബില്ലിന്മേൽ പ്രതിപക്ഷ കക്ഷികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Women’s Reservation Bill: PM seeks opposition support; calls for unity
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



