ടെഹ്‌റാൻ : ആഗോള സമുദ്രപാതകളിൽ തങ്ങളുടെ ആധിപത്യം വർദ്ധിപ്പിക്കാനും യുദ്ധം വ്യാപിപ്പിക്കാനുമുള്ള നീക്കവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ ബാബ് എൽ-മാൻഡേബ് കടലിടുക്കിന്റെ നിയന്ത്രണം കൂടി ഏറ്റെടുക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അറിയിച്ചു. നിലവിൽ ഹോർമുസിൽ തുടരുന്ന ഉപരോധം വിപുലീകരിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഇറാന്റെ പിടിമുറുകും. ഈ നീക്കം യാഥാർത്ഥ്യമായാൽ സൂയസ് കനാൽ വഴി എത്തുന്ന ചരക്ക് കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം സംജാതമാകും, ഇത് ആഗോള വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലാക്കും.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ ഫലം കാണില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസിലെ നേരിട്ടുള്ള സൈനിക നടപടി അത്യന്തം അപകടകരവും സാമ്പത്തികമായി വലിയ ബാധ്യതയുണ്ടാക്കുന്നതുമാണെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. ഇറാന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് കടലിടുക്ക് തുറക്കുക എന്നത് പ്രായോഗികമായി വെല്ലുവിളിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമുദ്രപാതകൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ പുതിയ നീക്കം പശ്ചിമേഷ്യൻ സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
Iran to expand war beyond Hormuz; Bab el-Mandeb Strait also under threat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



