കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്ന എഫ്സിആർഎ (FCRA) നിയമഭേദഗതി പ്രത്യേക സിറ്റിംഗിൽ ചർച്ച ചെയ്യില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വനിതാ സംവരണ ബില്ലിന് മുൻഗണന നൽകുന്നതിനാലാണിത്. ബജറ്റ് സമ്മേളനം ഇന്നലെ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഏപ്രിൽ 16 വരെ നീട്ടാനാണ് സർക്കാർ തീരുമാനം. 16-ാം തീയതി സഭ ചേരുമ്പോൾ വനിതാ സംവരണം നടപ്പിലാക്കുന്നതിലെ മാറ്റങ്ങളും അനുബന്ധ കാര്യങ്ങളും മാത്രമാകും പ്രധാനമായും ചർച്ച ചെയ്യുക. മറ്റ് സുപ്രധാന ബില്ലുകൾ പരിഗണിക്കാൻ നിലവിൽ സമയമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
സീറ്റുകൾ വർധിപ്പിച്ചുകൊണ്ട് 2029 മുതൽ വനിതാ സംവരണം പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ബിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇരുസഭകളിലും പാസാക്കിയെടുക്കാനാണ് നീക്കം. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ വലിയ തോതിലുള്ള പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. നേരത്തെ ചില സുപ്രധാന ബില്ലുകൾ കൂടി ഈ സിറ്റിംഗിൽ പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും സമയപരിമിതി മൂലം അവ മാറ്റിവെക്കുകയായിരുന്നു.
അതേസമയം, നിലവിലെ പ്രത്യേക സിറ്റിംഗ് മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിലേക്ക് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരൺ റിജിജു ചില ബില്ലുകൾ ചർച്ചയ്ക്ക് എടുക്കാനുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് എഫ്സിആർഎ ബില്ലിന്റെ കാര്യത്തിൽ സംശയമുയർന്നത്. എന്നാൽ വനിതാ സംവരണ ബില്ലിന് മാത്രമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും എഫ്സിആർഎ ബിൽ ഈ ഘട്ടത്തിൽ പരിഗണിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
No separate sitting for FCRA amendment; Central government gives priority to Women’s Reservation Bill
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



