പ്രകാശം: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്ത് തീർത്ഥാടകർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 5.45-ഓടെ മർക്കാപുരത്തിന് സമീപം തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് കാനിപാകത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയും പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു. അപകടസമയത്ത് നാൽപ്പതോളം യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.
പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞോ അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്ന വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Bus and lorry collide in Andhra Pradesh, causing fire: Ten pilgrims killed, 20 injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


