ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ. തങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്നും ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിട്ടുനൽകാൻ തയ്യാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്കിയാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് ഇന്ത്യയെ അറിയിച്ചത്. മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സുരക്ഷാ ചട്ടക്കൂടിന് ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. ഇറാനെതിരെയുള്ള പുറത്തുനിന്നുള്ള കടന്നുകയറ്റങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ആവശ്യവും സംഭാഷണത്തിനിടെ പെസ്ഷ്കിയാൻ ഉന്നയിച്ചു. അതേസമയം, ആഗോളതലത്തിൽ ചർച്ചാവിഷയമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തെക്കുറിച്ച് ഇറാൻ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇന്ത്യൻ കപ്പലുകൾക്ക് മേഖലയിലൂടെ സഞ്ചരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ ശക്തമായി ഉന്നയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മേഖലയിലെ സംഘർഷം കാരണം സർവീസുകൾ വെട്ടിച്ചുരുക്കിയതും റൂട്ടുകൾ മാറ്റിയതും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന വിമാനക്കമ്പനികളുടെ പരാതി പരിഗണിച്ചാണ് ഈ നടപടി. യുദ്ധസാഹചര്യം ആഗോള വ്യോമയാന-ഊർജ്ജ മേഖലകളെ ബാധിച്ചിരിക്കുന്ന വേളയിൽ ഇറാന്റെ പുതിയ സമാധാന വാഗ്ദാനങ്ങൾ അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Iran will not develop nuclear weapons; President Peskov tells Prime Minister Narendra Modi
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



