തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാം നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡിയുടെ നീക്കം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കേസിൽ നിർണ്ണായകമായി.
നേരത്തെ പ്രത്യേക അന്വേഷണസംഘം (SIT) ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. നടനെ പ്രതികൾ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടിപ്പിച്ചതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമായിരുന്നു എസ്.ഐ.ടിയുടെ കണ്ടെത്തൽ. എന്നാൽ കട്ടിളപ്പാളി ദൃശ്യങ്ങളുടെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്. സന്നിധാനത്ത് വെച്ച് പരിചയപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി തന്റെ വീട്ടിൽ പലതവണ പൂജകൾക്കായി എത്തിയിട്ടുണ്ടെന്ന് ജയറാം മുൻപ് മൊഴി നൽകിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Actor Jayaram summoned by ed in sabarimala gold theft case



