ഇംഫാൽ: വംശീയ കലാപങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നു. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുൻ സ്പീക്കറും മന്ത്രിയുമായ യുംനാം ഖേംചന്ദ് സിംഗ് സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന ബിജെപി ഉന്നതതല യോഗത്തിലാണ് നിർണ്ണായകമായ ഈ തീരുമാനമുണ്ടായത്. ഫെബ്രുവരി 13-ന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ, അതിനു മുൻപായി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കി.
സിങ്ജമൈ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഖേംചന്ദ് സിംഗ്, മെയ്‌തെയ് വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവാണ്. 2017-ൽ മണിപ്പൂർ നിയമസഭാ സ്പീക്കറായും പിന്നീട് എൻ. ബിരേൻ സിംഗ് മന്ത്രിസഭയിൽ ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ കലാപസാഹചര്യങ്ങളെത്തുടർന്ന് ബിരേൻ സിംഗ് രാജിവെച്ചതോടെയാണ് മണിപ്പൂരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വരുന്നത് ഏറെ വൈകിയെങ്കിലും തീരുമാനത്തെ ബിജെപി നേതാക്കളും അണികളും സ്വാഗതം ചെയ്തു. ഉടൻ തന്നെ അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Yumnam Khemchand Singh set to be next Manipur CM


