വിനിപെഗ്: വിനിപെഗിലെ എംപ്രസ് സ്ട്രീറ്റിലുള്ള വാൾമാർട്ട് സ്റ്റോറിലുണ്ടായ തർക്കത്തെത്തുടർന്ന് രണ്ട് യുവാക്കൾക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 27 വയസ്സുകാരനായ യുവാവിനെ വിനിപെഗ് പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റോറിനുള്ളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി, പുറത്തിറങ്ങുന്നതിനിടെ പരിചയക്കാരായ രണ്ട് യുവാക്കളെ കണ്ടുമുട്ടുകയും ഇവർ തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു. തർക്കത്തിനിടെ പ്രതി സ്റ്റോറിലിരുന്ന അഗ്നിശമന ഉപകരണം (Fire Extinguisher) എടുത്ത് യുവാക്കളുടെ നേരെ പ്രയോഗിച്ചു. തുടർന്ന് പാർക്കിംഗ് ലോട്ടിലേക്ക് മാറിയ സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ ആൽഫ്രഡ് അവന്യൂവിന് സമീപം വെച്ച് പോലീസ് പിടികൂടി. ഇയാളിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും വധശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പോലീസ് ഇയാൾക്കെതിരെ ചുമത്തുകയും. പ്രതി നിലവിൽ റിമാൻഡിലാണ്.
ആക്രമണത്തെത്തുടർന്ന് വാൾമാർട്ട് സ്റ്റോർ താൽക്കാലികമായി അടച്ചുപൂട്ടി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Youths stabbed at Winnipeg Walmart; suspect arrested



