കഠിനവും കരുതലുമായ അഞ്ചുവർഷത്തെ ഡോക്ടർമാരുടെ യാത്ര
ബ്രിട്ടീഷ് കൊളംബിയ : കോവിഡ്-19 മഹാമാരി ലോകത്താകെപടർന്നപ്പോൾ കാനഡയിലെ പൊതുജനാരോഗ്യ നേതാക്കൾ പ്രതിദിന മാധ്യമ ശ്രദ്ധയിലേക്ക് എത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ഡോ. ബോണി ഹെൻറി, ആൽബർട്ടയിലെ ഡോ. ലിനോറ സാക്സിംഗർ, നോവ സ്കോഷ്യയിലെ ഡോ. റോബർട്ട് സ്ട്രാങ് എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധർ ഒരു രാത്രികൊണ്ട് ജനങ്ങളുടെയിടയിൽ പരിചിതരായി മാറി.
മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് തെറ്റായ വിവരങ്ങളുടെയും വ്യാജവാർത്തകളുടെയും വ്യാപനമായിരുന്നു. വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും, സർക്കാർ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങളും ആരോഗ്യ വിദഗ്ധരുടെ മേൽ മാനസികവും ശാരീരികവുമായ സമ്മർദ്ദം വർധിപ്പിച്ചു.
ശാസ്ത്രീയ വിവരങ്ങളെക്കാൾ വേഗത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് കണുകയായിരുന്നുവെന്നും ഓരോ ദിവസവും നിലവിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ നേരിടുക എന്നത് ഒരു പൂർണ്ണ സമയ ജോലിയായി മാറിയെന്നും ഡോ. സാക്സിംഗർ പറഞ്ഞു.
മഹാമാരിയുടെ 5 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ, ഈ ഡോക്ടർമാരുടെ അനുഭവങ്ങൾ കോവിഡ്-19 പൊതുജനാരോഗ്യ വിദഗ്ധരുടെ മേൽ ചെലുത്തിയ സമ്മർദ്ദത്തെക്കുറിച്ച് വെളിച്ചം വീശുന്നു. അവരുടെ പ്രയത്നങ്ങൾ നിരവധി ജീവനുകൾ രക്ഷിച്ചെങ്കിലും, അത് അവരുടെ സ്വന്തം ജീവിതത്തിൽ നിശ്ചയമായും ഒരു വില ഈടാക്കി.



