വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ കാനഡ അതിർത്തി വഴിയുള്ള ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് സർക്കാർ സ്വീകരിച്ച കർശനമായ നാടുകടത്തൽ നടപടികളും അതിർത്തിയിലെ കടുത്ത നിയന്ത്രണങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്.
അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻവർഷം നാൽപ്പത്തിമൂവായിരത്തിലധികം ഇന്ത്യക്കാർ ഈ അതിർത്തിയിൽ പിടിയിലായ സ്ഥാനത്ത് ഇത്തവണ അത് പതിനാലായിരത്തോളമായി ചുരുങ്ങി. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്തി സൈനിക വിമാനങ്ങളിൽ തിരികെ നാട്ടിലേക്ക് അയക്കുന്ന ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചതും കുടിയേറ്റക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെക്സിക്കൻ അതിർത്തിയേക്കാൾ സുരക്ഷിതമെന്ന് കരുതി ‘ഡങ്കി’ റൂട്ടുകളിലൂടെ കാനഡ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നവർക്ക് ട്രംപിന്റെ പുതിയ നയങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump effect: Indian immigration to the US via Canada has decreased; here are the figures



