നോവ സ്കോട്ടിഷ്യ ടന്റാലൻ പ്രദേശത്ത് കാട്ടുതീ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, പ്രവിശ്യയിലുടനീളം തീ കത്തിക്കുന്നത് താൽക്കാലികമായി നിരോധിച്ചു. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഹാലിഫാക്സ് പ്രൊഫഷണൽ ഫയർ ഫൈറ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ബിഗ് ഇന്ത്യൻ ലേക്കിന് സമീപം കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ (DNR) ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ഒപ്പമുണ്ടായിരുന്നു. പൊതുജനങ്ങൾ ഈ ഭാഗത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വൈകുന്നേരം 5 മണിയോടെ വന്ന പുതിയ വിവരമനുസരിച്ച്, പൈപ്പ്‌ലൈൻ റോഡിന് സമീപം, ഹെഡ് ഓഫ് സെന്റ് മാർഗരറ്റ്സ് ബേ, ബിഗ് ഇന്ത്യൻ ലേക്ക് എന്നിവിടങ്ങളിലാണ് തീ പടർന്നുപിടിച്ചത്. പ്രദേശത്ത് നിന്ന് വലിയ തോതിൽ പുക ഉയരുന്നത് കണ്ടതായും, ഒരു DNR ഹെലികോപ്റ്റർ വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമിക്കുന്നതായും അറിയിച്ചു. ഹെലികോപ്റ്ററിന്റെ ഇടപെടൽ തീയണയ്ക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയെന്നും, തീ കൂടുതൽ പടർന്ന് പിടിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
രാത്രി 5:40 ഓടെ, തീയണയ്ക്കുന്നതിൽ പുരോഗതിയുണ്ടെന്നും, വീടുകൾക്കോ ആളുകൾക്കോ നിലവിൽ ഭീഷണിയില്ലെന്നും ഹാലിഫാക്സ് അറിയിച്ചു. ചൂടും വരണ്ട കാലാവസ്ഥയും കാരണം നോവ സ്കോട്ടിയയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുതൽ പ്രവിശ്യാതലത്തിൽ തീ കത്തിക്കുന്നത് പൂർണ്ണമായി നിരോധിച്ചു. സ്വകാര്യ സ്ഥലങ്ങളിലും സർക്കാർ ഭൂമിയിലും ഈ നിരോധനം ബാധകമാണ്. ഒക്ടോബർ 15 വരെ, അതായത് കാട്ടുതീ സീസൺ കഴിയുന്നത് വരെയോ അല്ലെങ്കിൽ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെയോ ഈ നിരോധനം തുടരും.
നിയമം ലംഘിക്കുന്നവർക്ക് 25,000 ഡോളർ വരെ പിഴ ചുമത്തും. ക്യാമ്പ് ഫയറുകൾ, ബോൺഫയറുകൾ, കുറ്റി കത്തിക്കൽ, ചിമ്മിനിയിലെ തീ, മരം ഉപയോഗിച്ച് കത്തിക്കുന്ന അടച്ചതല്ലാത്ത മറ്റ് എല്ലാ തരം തീയും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു.
2023 മെയ് മാസത്തിൽ, ടന്റാലനിലും ഹാമണ്ട്സ് പ്ലെയിൻസിലും ഉണ്ടായ കാട്ടുതീ 16,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 969 ഹെക്ടർ വനം നശിപ്പിക്കുകയും ചെയ്തിരുന്നു.
ആ തീപിടുത്തത്തിൽ 151 വീടുകളാണ് കത്തിനശിച്ചത്. അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് നാച്ചുറൽ റിസോഴ്‌സ് മന്ത്രി ടോറി റഷ്‌ടൺ അഭ്യർത്ഥിച്ചു. ഗ്യാസ് അല്ലെങ്കിൽ കരി ഉപയോഗിക്കുന്ന ബാർബിക്യൂകളും ഗ്യാസ് സ്റ്റൗവുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്.
Summer is hot, Nova Scotia is under threat of wildfires, $25,000 fine for lighting a fire!: Emergency ban



