വരൾച്ച കാരണം തെക്കുപടിഞ്ഞാറൻ സസ്‌കച്ചെവാനിലെ നിരവധി ഗ്രാമീണ മുനിസിപ്പാലിറ്റികൾ (ആർഎം) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേപ്പിൾ ക്രീക്ക്, ഫോക്സ് വാലി, എന്റർപ്രൈസ്, വേവർലി എന്നിവിടങ്ങളിലെ ആർഎംമാർ പറയുന്നത് ഈർപ്പത്തിന്റെ അഭാവം കൃഷിയിടങ്ങളിൽ തീപിടുത്തത്തിന് കാരണമാകുമെന്നാണ്. പല ക്ഷീര കർഷകരുടെ തങ്ങളുടെ കന്നുകാലികൾക്ക് തീറ്റ കണ്ടെത്താൻ വരെ കഷ്ടപ്പെടുകയാണ്.
കഴിഞ്ഞ 33 വർഷത്തിനിടയിൽ അനുഭവിച്ച ഏറ്റവും കൊടിയ വരൾച്ചയാണ് ഇത്തവണത്തേതെന്ന് സാസ്കിലെ ലാഫ്ലെച്ചെയ്ക്ക് സമീപം സിക്സ് മൈൽ റാഞ്ചിന്റെ ഉടമയായ കൊറിൻ ഗിബ്സൺ പറഞ്ഞു. മെയ് മാസത്തിലെ നീണ്ട വാരാന്ത്യത്തിൽ കൃഷിയിറക്കിയെങ്കിലും വെള്ളമില്ലാതെ എല്ലാം നശിച്ചുപോയെന്നും അവർ വ്യക്തമാക്കി. വൈക്കോലിന്റെ കാര്യത്തിലും നിരാശയാണെന്ന് കെറിൻ പറയുന്നു. ഈ വർഷം വിളകൾക്ക് ആറ് മുതൽ എട്ട് ഇഞ്ച് വരെ ഉയരം മാത്രമേ വളർന്നുള്ളൂവെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഒരു അടി കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി തങ്ങളുടെ സ്ഥലത്ത് നിന്ന് നാനൂറ് മുതൽ അഞ്ഞൂറ് വരെ വൈക്കോൽ കെട്ടുകൾ കിട്ടാറുണ്ടെന്നും ഇക്കൊല്ലം ഒന്നുപോലുമില്ലെന്നുമാണ് കൊറിൻ പറയുന്നത്. പശുക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു.
മോശം കാലാവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന സസ്‌കാച്ചെവൻ ഉൽപാദകരെ പിന്തുണയ്ക്കുന്നതിനായി സസ്‌കാച്ചെവൻ ക്രോപ്പ് ഇൻഷുറൻസ് കോർപ്പറേഷൻ (SCIC) ഈ വർഷം വിളവ് വിലയിരുത്തൽ പ്രക്രിയ നടപ്പിലാക്കും. കുറഞ്ഞ വിളവ് പരിധി ഉൽപാദകർക്ക് നിലവിലുള്ള വിളകൾ സംരക്ഷിക്കാൻ അനുവദിക്കുമെന്ന് സസ്‌കാച്ചെവൻ കൃഷി മന്ത്രി ഡെയ്‌ൽ ഹാരിസൺ പറഞ്ഞു. യോഗ്യരായ ഉൽപ്പാദകർക്ക് ഇൻഷുറൻസ് ലഭ്യമാണെന്നും ജൂലൈ പകുതിയോടെ പേയ്‌മെന്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രവിശ്യയുടെ ഏറ്റവും പുതിയ വിള റിപ്പോർട്ട്, പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലെ പല പ്രദേശങ്ങളിലും പരിമിതമായ മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഇത് വിളകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുവെന്നും പറയുന്നു. ശരത്കാല, വസന്തകാല ധാന്യവിളകളുടെ പകുതിയോളം നല്ല നിലയിലാണെന്നും ബാക്കി പകുതിയിൽ ഭൂരിഭാഗവും മോശം അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുൽച്ചാടികളുടെയും ചെള്ള് വണ്ടുകളുടെയും ആക്രമണം വരണ്ട പ്രദേശങ്ങളിലെ വിളകൾക്ക് ചെറിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. വരണ്ട കാലാവസ്ഥ, ചൂട്, കാറ്റ് എന്നിവയാണ് പ്രവിശ്യയിലെ വിളകൾക്ക് ഏറ്റവും കൂടുതൽ നാശം വരുത്തുന്നതെന്ന് പല ഉൽപാദകരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



