ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഹാർവാർഡ് സർവകലാശാലയുമായി ഫെഡറൽ ഏജൻസികൾക്കുള്ള ഏകദേശം 10 കോടി ഡോളറിന്റെ കരാറുകൾ റദ്ദാക്കാൻ നിർദേശം നൽകിയാതായി റിപ്പോർട്ട്. ഇത് ഹാർവാർഡ് സർവകലാശാലയുമായുള്ള സംഘർഷം കൂടുതൽ തീവ്രമാക്കുന്നു. നേരത്തെ 260 കോടി ഡോളറിന്റെ ഗവേഷണ ഗ്രാന്റുകൾ റദ്ദാക്കിയതിനു പുറമേ, സർവകലാശാലയുടെ ഭരണരീതി, പ്രവേശന നയങ്ങൾ, അന്താരാഷ്ട്ര വിദ്യാർത്ഥി നയങ്ങൾ എന്നിവയെ വിമർശിച്ചതിനു ശേഷമാണ് ഈ നടപടി.
ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ വിവിധ ഏജൻസികൾക്ക് അയച്ച കത്തിൽ ഹാർവാർഡുമായുള്ള കരാറുകൾ പുനഃപരിശോധിച്ച് മാറ്റങ്ങൾ കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണം, എക്സിക്യൂട്ടീവ് പരിശീലനം എന്നിവ ഉൾപ്പെടുന്ന ഈ കരാറുകളിൽ ചിലത് അത്യാവശ്യമായവ താൽക്കാലികമായി തുടരാം എങ്കിലും, അവയും ക്രമേണ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
പ്രസിഡന്റ് ട്രംപ് ഹാർവാർഡിനെ ലിബറലിസവും യഹൂദ വിരോധവും പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചിരുന്നു. വിദേശ വിദ്യാർത്ഥികളെ തീവ്രവാദികളായ ഭ്രാന്തന്മാരെന്ന്’ വിളിച്ച അദ്ദേഹം, അവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നതായും കുറ്റപ്പെടുത്തി. കൂടാതെ 300 കോടി ഡോളറിന്റെ ഗ്രാന്റുകൾ ട്രേഡ് സ്കൂളുകളിലേക്ക് തിരിച്ചു വിടുമെന്നും ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഈ നടപടികൾക്കെതിരെ ഹാർവാർഡ് സർവകലാശാല നിയമനടപടികാലുമായി മുന്നോട്ട് പോവുകയാണ്. നിയമപരമായ ആവശ്യകതകൾ പാലിച്ചിട്ടുണ്ടെന്നും അവരുടെ അടിസ്ഥാന തത്ത്വങ്ങൾ സംരക്ഷിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ അവരുടെ പഠനം തുടരാൻ കഴിയുമോ എന്ന അനിശ്ചിതത്വത്തിലാണ്. ജപ്പാനിലെയും ഹോങ്കോങ്ങിലെയും സർവകലാശാലകൾ ഉൾപ്പെടെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വിദ്യാർത്ഥികൾക്ക് സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹാർവാർഡ് കമ്മ്യൂണിറ്റി അംഗങ്ങളും യഹൂദ നേതാക്കളും ഭരണകൂടത്തിന്റെ നടപടികൾ രാഷ്ട്രീയ പ്രേരിതവും ഭിന്നിപ്പിക്കുന്നതുമാണെന്ന് അപലപിച്ചു. യഹൂദ ഇത് യഥാർത്ഥത്തിൽ വിരോധം അവസാനിപ്പിക്കാനുള്ള ശ്രമമല്ല, മറിച്ച് ആളുകളെ വിഭജിപ്പിക്കുന്നതാണ് എന്നതാണ് അവരുടെ അഭിപ്രായം.



