ബിഗ് ബോസ് മുൻ താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയിൽ താമസിക്കുന്ന ബിസിനസുകാരി പാലാരിവട്ടം പൊലീസിൽ പരാതി നൽകി. 2023-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഷിയാസ്, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ജിം തുടങ്ങാനെന്ന പേരിൽ പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. 2024 മുതൽ തങ്ങൾ ലിവിംഗ് റിലേഷനിലായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
തനിക്കെതിരെ ഉയർന്നിരിക്കുന്നത് വ്യാജ പരാതിയാണെന്ന് ഷിയാസ് കരീം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. താൻ മാന്യമായി കുടുംബത്തോടൊപ്പം കഴിയുന്ന ആളാണെന്നും ഒന്നര വർഷം മുൻപ് വിവാഹിതനായ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ഷിയാസ് പറഞ്ഞു. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവർ കുടുംബാംഗങ്ങളിൽ നിന്ന് സ്വർണ്ണവും പണവും കൈക്കലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പരാതിക്കാരി തന്നിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചപ്പോൾ താൻ ഇവർക്കെതിരെ കേസ് കൊടുത്തിരുന്നുവെന്ന് ഷിയാസ് വെളിപ്പെടുത്തി. ഈ കേസിൽ നോട്ടീസ് ലഭിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ഇപ്പോൾ പുതിയ കള്ളക്കേസുമായി ഇവർ എത്തിയിരിക്കുന്നത്. വിമാന ടിക്കറ്റ് എടുക്കാനായി പണം അയച്ചിട്ടുണ്ടെന്നത് സത്യമാണെന്നും എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് താനല്ലെന്നും ഷിയാസ് വീഡിയോയിൽ പറയുന്നു.
കേരള പൊലീസിലും നിയമവ്യവസ്ഥയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഈ വ്യാജ പരാതിയെ നിയമപരമായി തന്നെ നേരിടുമെന്നും ഷിയാസ് വ്യക്തമാക്കി. മുൻപും സമാനമായ രീതിയിലുള്ള കേസുകളിൽ പോരാടിയ പരിചയം തനിക്കുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരാതിയിൽ ഗൗരവകരമായ ആരോപണങ്ങൾ ഉള്ളതിനാൽ പാലാരിവട്ടം പൊലീസ് വിഷയം വിശദമായി പരിശോധിച്ചുവരികയാണ്.
49 lakh fraud and rape allegations; Will Shias Karim be caught? Did you hear what the actor said?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



