സറി; സറി നഗരത്തിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സറേ പോലീസ്. ‘പ്രോജക്റ്റ് അഷ്വറൻസ്’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഇന്ത്യൻ പൗരന്മാരെ ഇതിനോടകം കാനഡയിൽ നിന്നും നാടുകടത്തിക്കഴിഞ്ഞു. പഞ്ചാബ് സ്വദേശികളായ 20 വയസ്സുകാരൻ പ്രഭ്‌ജോത് സിംഗ്, 22 വയസ്സുകാരൻ ലവ്‌ബീർ സിംഗ് എന്നിവരെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇവരുടെ ക്രിമിനൽ പശ്ചാത്തലവും കുടിയേറ്റ നിയമങ്ങളുടെ ലംഘനവും പരിശോധിച്ച ശേഷമായിരുന്നു ഈ ഉടനടിയുള്ള നടപടി.
സംഭവത്തിൽ അഞ്ച് ഇന്ത്യൻ പൗരന്മാർ കൂടി നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഫെബ്രുവരിയിൽ ക്രസന്റ് ബീച്ച് പ്രദേശത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഹർജോത് സിംഗ്, തൻവീർ സിംഗ്, ദയാജീത് സിംഗ് ബില്ലിംഗ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഒരു വീട്ടിലേക്ക് വെടിയുതിർത്ത ശേഷം ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കൂടാതെ, ജനുവരിയിൽ മറ്റൊരു വെടിവെപ്പിന് പിന്നാലെ ഹർഷ്ദീപ് സിംഗ്, ഹൻസ്പ്രീത് സിംഗ് എന്നിവരെയും പോലീസ് തോക്കുകളുമായി പിടികൂടിയിരുന്നു.
നാടുകടത്തപ്പെട്ട പ്രഭ്‌ജോത് സിംഗിന്റെ ചിത്രം സറി പോലീസ് പരസ്യമായി പുറത്തുവിട്ടിട്ടുണ്ട്. ഇയാൾക്ക് കാനഡയിലുണ്ടായിരുന്ന സഹപ്രവർത്തകരെക്കുറിച്ചും ക്രിമിനൽ ശൃംഖലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ഇത്തരം ഗുണ്ടാ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കായി ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ (2,50,000 USD) റിവാർഡ് ഫണ്ടും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ഭീഷണിപ്പെടുത്തൽ സംഘങ്ങളെ അടിച്ചമർത്താൻ ശക്തമായ നീക്കങ്ങൾ തുടരുമെന്ന് സറി പോലീസ് ചീഫ് കോൺസ്റ്റബിൾ നോം ലിപിൻസ്കി വ്യക്തമാക്കി.
Two Indian nationals deported, five other under scanner as Canada police launch ‘Project Assurance’
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




