ന്യൂയോർക്ക്: മനുഷ്യാവകാശ സഹായത്തിന്റെ മറവിൽ പണവും മറ്റ് വസ്തുക്കൾ എത്തിക്കാൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കൻ കുറ്റാരോപണത്തെ തുടർന്ന് തുർക്കി സ്വദേശിയെ ബ്രിട്ടനിൽ അറസ്റ്റ് ചെയ്തു. ഇസ്താംബൂൾ സ്വദേശിയായ 45-കാരൻ മുഹമ്മദ് യൂസഫ് ഹസ്നയെയാണ് യു.എസ്. ആവശ്യപ്രകാരം ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
ന്യൂയോർക്കിലെ മാൻഹട്ടൻ യു.എസ്. അറ്റോർണി ഓഫീസ് പുറത്തിറക്കിയ വിവരമനുസരിച്ച്, ഹസ്നയെ അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള എക്സ്ട്രഡിഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ ബ്രിട്ടനിൽ തടങ്കലിൽ പാർപ്പിക്കും.മനുഷ്യാവകാശ സഹായ സംഘടനയെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു ആഗോള സംഘടനയിലെ മുതിർന്ന സ്ഥാനത്തിരുന്ന ഹസ്ന, ഹമാസിന്റെ ഉന്നത നേതൃത്വവുമായി ചേർന്ന് ഭക്ഷണവും മറ്റ് സഹായവസ്തുക്കൾ ,
സാമ്പത്തിക സഹായവും എത്തിച്ചുവെന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ ആരോപണം.ഹമാസിന് ഭൗതിക സഹായം നൽകാൻ ഗൂഢാലോചന നടത്തുക, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുക, തീവ്രവാദ ധനസഹായത്തിന് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് ഹസ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കുറ്റത്തിനും പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.
2023 മുതൽ ഹമാസിന്റെ ഭരണനേതൃത്വത്തിലെ അംഗമായ ഗാസി ഹമദുമായി ഹസ്ന അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും അമേരിക്കൻ സർക്കാർ ആരോപിച്ചു. അതേസമയം, ഹസ്നയ്ക്ക് വേണ്ടി അമേരിക്കയിൽ ആരാണ് ഹാജരാകുന്നതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Turkish national arrested in Britain over allegations of funding Hamas.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






