ബോൺഹാം (ടെക്സസ്): വീടിന് തൊട്ടടുത്തുള്ള കുളത്തിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് സഹോദരങ്ങൾ മഞ്ഞുപാളി തകർന്ന് വെള്ളത്തിൽ വീണ് മരിച്ചു. ആറ്, എട്ട്, ഒമ്പത് വയസ്സുള്ള ആൺകുട്ടികളാണ് നോർത്ത് ടെക്സസിലെ ബോൺഹാമിൽ തിങ്കളാഴ്ചയുണ്ടായ ദാരുണമായ അപകടത്തിൽ ഇല്ലാതായത്.
ഹോവാർഡ് (6), കാലേബ് (8), ഇ.ജെ ഡോസ് (9) എന്നിവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. വീടിന് വെറും 100 അടി മാത്രം അകലെയുള്ള കുളത്തിന് മുകളിൽ ഐസ് കട്ട പിടിച്ചു കിടക്കുകയായിരുന്നു. ഇതിലൂടെ സ്കേറ്റിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെ ഇളയ കുട്ടി ആദ്യം വെള്ളത്തിൽ വീണത്. അനിയനെ രക്ഷിക്കാൻ ശ്രമക്കുന്നതിന് പിന്നാലെ ചാടിയതായിരുന്നു മറ്റ് രണ്ട് സഹോദരങ്ങളും.
മക്കൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഓടിയെത്തിയ അമ്മ ഷെയാൻ ഹംഗമാൻ അവരെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടികളെ ഓരോരുത്തരെയായി ഉയർത്തി മഞ്ഞുപാളിക്ക് മുകളിൽ കിടത്താൻ ശ്രമിച്ചെങ്കിലും മഞ്ഞ് വീണ്ടും തകർന്ന് എല്ലാവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ഷെയാൻ വേദനയോടെ പറഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽവാസിയാണ് ഷെയാനെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇദ്ദേഹം കുതിരയെ കെട്ടുന്ന കയർ എറിഞ്ഞുകൊടുത്താണ് ഇവരെ കരയ്ക്ക് കയറ്റിയത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമേരിക്കയിൽ ആഞ്ഞുവീശുന്ന അതിശക്തമായ മഞ്ഞുക്കാറ്റിൽ ഇതിനോടകം തന്നെ 20-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
US mum’s horror as three sons die falling through pond ice
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



