ടംബ്ലർ റിഡ്ജ്: നോർത്തേൺ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടതിൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കാനഡയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ. ഈ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഹാലിഫാക്സിലെ പ്രതിരോധ പ്രഖ്യാപനവും ജർമ്മനിയിൽ നടക്കാനിരുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിലെ പങ്കാളിത്തവും മാറ്റിവെച്ച പ്രധാനമന്ത്രി, പ്രവിശ്യാ ഭരണകൂടത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാൻ മുന്നോട്ടുവന്ന രക്ഷാപ്രവർത്തകരുടെ ധീരതയെ അദ്ദേഹം പ്രകീർത്തിച്ചു. ഉറ്റവരെ നഷട്പ്പെട്ട കുടുംബങ്ങളുടെ വേദനയിൽ രാജ്യം മുഴുവൻ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും സംഭവത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ചിന്തിക്കാൻ പോലും കഴിയാത്ത ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ടംബ്ലർ റിഡ്ജ് നിവാസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബി.സി. പബ്ലിക് സേഫ്റ്റി മിനിസ്റ്റർ നീന ക്രീഗർ, പ്രതിപക്ഷ നേതാവ് പിയറി പൊളിവ്‌റെ എന്നിവരും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അക്രമിയെക്കുറിച്ചോ വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശം നിലവിൽ സുരക്ഷിതമാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എംപി ഡോ.കെ.സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Reaction pours in after deadly mass shooting at B.C. high school



