റെജൈന: റെജൈന സിറ്റി ജാമിഅ മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായുള്ള അദാൻ (ബാങ്ക് വിളി) ലൗഡ്‌സ്പീക്കറിലൂടെ പുറത്തേക്ക് പ്രക്ഷേപണം ചെയ്യാൻ വീണ്ടും അനുമതി ലഭിച്ചതായി റിപ്പോർട്ട്. നഗരത്തിലെ ‘നോയ്സ് അബെയ്റ്റ്‌മെന്റ് ബൈലോ’ പ്രകാരമുള്ള പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ ജൂൺ 19-നാണ് പള്ളിയിൽ നിന്ന് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അദാൻ ലൗഡ്‌സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്തത്.
എന്നാൽ, ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉയർന്നുവരുകയും ചില ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി ജൂൺ 26-ഓടെ ലൗഡ്‌സ്പീക്കർ ഉപയോഗിച്ചുള്ള അദാൻ താൽക്കാലികമായി നിർത്തിവെക്കാൻ പള്ളി അധികൃതർ തീരുമാനിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിനെതിരായി ഉയർന്ന ഭീഷണികളെക്കുറിച്ച് റെജൈന പൊലീസ് സർവീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
പള്ളിയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ബാങ്ക് വിളി പ്രക്ഷേപണം ചെയ്യുന്നത്. റെജൈനയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നും, നഗരത്തിലെ ശബ്ദനിയന്ത്രണ നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് സ്പീക്കർ ഉപയോഗിക്കുന്നതെന്നും പള്ളി ഡയറക്ടർ എം. അനിസൂർ റഹ്മാൻ വ്യക്തമാക്കി. നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ സാഹചര്യം നിരീക്ഷിച്ചു വരുന്നുണ്ട്.
Permission granted to broadcast the call to prayer via loudspeakers at a mosque in Regina.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





