മിറാമിച്ചി: മിറാമിച്ചി പുതിയ ഡാറ്റാ സെന്ററുകൾക്കും ബാറ്ററി എനർജി സ്റ്റോറേജ് സൗകര്യങ്ങൾക്കുമുള്ള സോണിംഗ് ബൈലോ ഭേദഗതി കൗൺസിൽ താൽക്കാലികമായി നിർത്തിവെച്ചു. പൊതുജനങ്ങളിൽ നിന്നും വലിയ തോതിലുള്ള എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് ഈ തീരുമാനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം വിദഗ്ധരുടെയും സർക്കാരിന്റെയും അഭിപ്രായങ്ങൾ തേടി മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് കൗൺസിൽ വ്യക്തമാക്കി.

ജലസുരക്ഷയെയും താപനില വർദ്ധനവിനെയും കുറിച്ച് നാട്ടുകാരിൽ ആശങ്ക നിലനിൽക്കുന്നതായി കൗൺസിലർ ലിസ ഹാരിസ് വ്യക്തമാക്കി. വെളളം ചൂടാകുന്നതും, ശബ്ദമലിനീകരണം എന്നിവയാണ് പ്രധാന പ്രശ്നങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി നിരക്കുകളെ ബാധിക്കരുതെന്നും, അടഞ്ഞ ലൂപ്പ് ജലസംവിധാനങ്ങളും അമിത ചൂട് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഉണ്ടാകണമെന്ന് ഊർജമന്ത്രി റെനെ ലെഗസി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സർവറുകൾ സ്ഥാപിക്കുന്ന വലിയ ഡാറ്റാ സെന്ററുകളാണ് കാനഡയിൽ വരുന്നത്. മിറാമിച്ചിലെ ഒഴിഞ്ഞുകിടക്കുന്ന വ്യാവസായിക കേന്ദ്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താൻ ചില കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ ഡാറ്റാ സെന്റർ പദ്ധതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് സിറ്റി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രെഗ് സർജന്റ് അറിയിച്ചു.
Miramichi council pauses data centre bylaw
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





