ടെഹ്‌റാൻ: ഇസ്രയേലിലെ ഡിമോണയിലുള്ള ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാൻ്റെ ശക്തമായ മിസൈൽ ആക്രമണം. തെക്കൻ നഗരമായ ഡിമോണയിൽ നടന്ന ആക്രമണത്തിൽ 39 പേർക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഈ മേഖലയിൽ ആക്രമണമുണ്ടാകുന്നത്. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിന് സമീപം നടന്ന സ്ഫോടനത്തിൽ ആണവ നിലയത്തിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
മിസൈൽ ആക്രമണത്തിൽ മൂന്ന് നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (IAEA) സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ നിലയങ്ങൾക്ക് സമീപം സൈനിക നിയന്ത്രണം പാലിക്കണമെന്ന് ഐഎഇഎ തലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പ് നൽകി.
നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന് പകരമായാണ് ഡിമോണയിൽ മിസൈൽ തൊടുത്തതെന്ന് ഇറാൻ പ്രതികരിച്ചു. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Israel says an Iran missile has hit Dimona



