ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലാവധി പൂർത്തിയാകും വരെ പോരാട്ടം തുടരുമെന്ന സൂചന നൽകി ഇറാൻ. വെടിനിർത്തൽ ധാരണയ്ക്ക് തങ്ങൾ സമ്മതിച്ചെന്ന വാർത്തകൾ പൂർണ്ണമായും തള്ളിയ ഇറാൻ, പ്രതിരോധം കൂടുതൽ ശക്തമാക്കാനാണ് റെവല്യൂഷണറി ഗാർഡിന്റെ തീരുമാനമെന്ന് വ്യക്തമാക്കി. അതിനിടെ, മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് സുരക്ഷ മുൻനിർത്തി വിമാനം മാറിയാണ് സഞ്ചരിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിലെ ഗതാഗത പ്രതിസന്ധി കടുത്ത ആശങ്കയായി തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം ആഗോള റിസർവ് എണ്ണശേഖരം വേഗത്തിൽ തീരുകയാണെന്നും ഹോർമൂസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ) മുന്നറിയിപ്പ് നൽകി. ഹോർമൂസിന്റെ മധ്യഭാഗത്തുള്ള പരമ്പരാഗത പാതയിലൂടെയുള്ള സഞ്ചാരം പൂർണ്ണമായി നിലച്ചതോടെ കഴിഞ്ഞ ദിവസം വെറും 14 കപ്പലുകൾ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയത്.
സുരക്ഷിത സഞ്ചാരത്തിനായി ഒമാനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത് കടലിടുക്ക് പൂർണ്ണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കടൽ മേഖലയിലെ ബാബ് അൽ-മന്ദബ് കടലിടുക്കിലും ഹൂതി വിമതരുടെ ഭീഷണി നിലനിൽക്കുന്നതും സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ആക്രമണമുണ്ടായതും പ്രതിസന്ധി ഇരട്ടിയാക്കി. അതിനിടെ, അമേരിക്കയുടെ സുരക്ഷയേക്കാൾ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ട്രംപാണ് സൈനികരെ അപകടകരമായ ഈ യുദ്ധത്തിലേക്ക് എത്തിച്ചതെന്ന് കുറ്റപ്പെടുത്തി യുഎസ് സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും രംഗത്തെത്തി.
Iran says it will continue fighting until Trump changes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




