വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനെതിരെ രൂക്ഷമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി പുതിയ കരാറിൽ ഒപ്പിടാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം പൂർണമായി കീഴടങ്ങാൻ ഇറാൻ നിർബന്ധിതരാകുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് വ്യക്തമാക്കി. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയുടെ കർശന നിലപാട് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന.
ഇറാന് മുന്നിൽ ഇനി രണ്ടു വഴികൾ മാത്രമാണുള്ളതെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ആഗ്രഹിക്കാതെ ഇറാനിലേക്ക് യാതൊന്നും എത്തില്ലെന്നും, ഇറാന് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്ന ഇറാന്റെ അവകാശവാദം തള്ളിയ ട്രംപ്, കടലിടുക്കിന്റെ യഥാർത്ഥ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ടു. നിലവിലുള്ള സംഘർഷാവസ്ഥയിൽ ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ പ്രാധാന്യമുള്ള ഒന്നാണ്.
അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാത്ത ഇറാന്റെ നിലപാടിനെയും ട്രംപ് വിമർശിച്ചു. ഇറാൻ നിലവിൽ ഒമാന്റെ മധ്യസ്ഥതയിൽ മാത്രമാണ് സംസാരിക്കുന്നത്. എന്നാൽ പുറമേക്ക് ചർച്ചയ്ക്ക് താല്പര്യമില്ലെന്ന് പറയുമ്പോഴും, ഇറാൻ അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വരാനിരിക്കുന്ന കരാറിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Iran must agree to a deal or surrender: Trump issues warning.





