വിന്നിപെഗ്: മാനിറ്റോബ അതിർത്തി വഴി കാനഡയിലേക്ക് നിയമവിരുദ്ധമായി ആളുകളെ കടത്താൻ ശ്രമിച്ച കേസിൽ അമേരിക്കൻ പൗരന് കോടതി ജയിൽ ശിക്ഷ വിധിച്ചു. യുഎസ് സ്വദേശിയായ 32-കാരൻ സാഹിൽ അസീസിനെയാണ് മനുഷ്യക്കടത്ത് കുറ്റത്തിന് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം മാനിറ്റോബയിലെ എമേഴ്സൺ പോർട്ട് ഓഫ് എൻട്രി വഴി കാനഡയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാഹിൽ അസീസ് പിടിയിലായത്. അതിർത്തിയിൽ വെച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ വാഹന പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും മറ്റൊരാളുടെ തിരിച്ചറിയൽ രേഖകളും സ്യൂട്ട്കേസും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, അതിർത്തി കടക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മനുഷ്യക്കടത്തിന് പുറമെ കസ്റ്റംസ് ആക്ട് ലംഘിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറിയതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഈ കുറ്റത്തിന് ഇതിനോടകം അനുഭവിച്ച ശിക്ഷാ കാലാവധി കൂടി പരിഗണിച്ചാണ് പുതിയ വിധി പുറപ്പെടുവിച്ചത്. സാഹിലിനൊപ്പം ഉണ്ടായിരുന്ന വ്യക്തി കാനഡയിൽ പ്രവേശിച്ചോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിൽ സാഹിൽ അസീസ് കുറ്റം സമ്മതിച്ചതായും ഏജൻസി അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US citizen sentenced to prison for human trafficking across Manitoba border



