ന്യൂ ബ്രൺസ്വിക്ക മോൺക്ടണിൽ ഒരു മുസ്ലിം വനിത ആക്രമിക്കപ്പെട്ട സംഭവത്തിൽ വിദ്വേഷ കുറ്റകൃത്യത്തിന്റെ സാധ്യത പരിശോധിച്ച് RCMP അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്നാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്.ശനിയാഴ്ച വൈകിട്ട് മോൺക്ടണിലെ മൗണ്ടൻ റോഡിലെ ഒരു പാർക്കിംഗ് ലോട്ടിൽ നിരവധി പേർ ഉൾപ്പെട്ട തർക്കമുണ്ടായെന്ന വിവരത്തെ തുടർന്നാണ് Codiac Regional RCMP സ്ഥലത്തെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്വേഷ പ്രേരിത സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ നേരിടുന്നവരോ സാക്ഷികളോ പൊലീസിനെ സമീപിക്കണമെന്നും RCMP അറിയിച്ചു.
National Council of Canadian Muslims (NCCM) നൽകിയ വിവരമനുസരിച്ച്, ഭർത്താവിനും അച്ഛനും ഏഴ് വയസ്സുള്ള മകനുമൊപ്പം ഒരു കാർ പരേഡിൽ പങ്കെടുക്കാനെത്തിയ മുസ്ലിം വനിതയാണ് ആക്രമിക്കപ്പെട്ടത്. പ്രശ്നം രൂക്ഷമായതോടെ കുടുംബം മടങ്ങാൻ തീരുമാനിച്ചെങ്കിലും, ഭർത്താവും അച്ഛനും വാഹനത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ ഒരു സംഘം സ്ത്രീയെ വളഞ്ഞ് “നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകൂ” എന്ന് പറഞ്ഞ് ആക്രമിച്ചതായി സംഘടന ആരോപിച്ചു. ആക്രമണത്തിൽ സ്ത്രീയ്ക്ക് തലയ്ക്ക് ആഘാതം, മുഖത്ത് ഗുരുതരമായ ചതവുകളും വീക്കവും, തോളിന് പരിക്കും മൂക്കിൽ മുറിവും സംഭവിച്ചതായും കണ്ണട തകർന്നതായും NCCM അറിയിച്ചു.
സംഭവം വിദ്വേഷ പ്രേരിത ആക്രമണമാണോയെന്ന് ഉൾപ്പെടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് NCCMയും Moncton Muslim Associationഉം ആവശ്യപ്പെട്ടു. ന്യൂ ബ്രൺസ്വിക് പ്രീമിയർ സുസൻ ഹോൾട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ആക്രമണത്തെ ശക്തമായി അപലപിച്ചു. മതത്തിന്റെയോ വംശീയ പശ്ചാത്തലത്തിന്റെയോ പേരിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്നും ന്യൂ ബ്രൺസ്വിക്കിൽ ഇസ്ലാമോഫോബിയയ്ക്കും ഏതൊരു തരത്തിലുള്ള വിദ്വേഷത്തിനും സ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇത് വിദ്വേഷ കുറ്റകൃത്യമാണോയെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും RCMP അറിയിച്ചു.
"Go back to your country": Muslim woman attacked in Moncton.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






