യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓസി മീഡിയ സ്ഥാപകനായ കാർലോസ് വാട്സൺ്റെ ശിക്ഷ ഇളവ് ചെയ്തു. സാമ്പത്തിക ഗൂഢാലോചന കേസിൽ ഏകദേശം 10 വർഷത്തെ ജയിൽ ശിക്ഷ നടപ്പാക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഈ തീരുമാനം. നിക്ഷേപകരെ വഞ്ചിക്കുന്നതിനായി വരുമാന സംഖ്യകൾ വർധിപ്പിക്കുകയും വായ്പകൊടുക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാണ് വാട്സണെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നത്.
ട്രംപിന്റെ മാപ്പ് നൽകലിന്റെ (Sweeping Pardon) ഭാഗമായിരുന്നു വാട്സൺ്റെ ശിക്ഷാ ഇളവിനായുള്ള തീരുമാനം. ഇതിൽ ഇലക്ട്രിക് വാഹന കമ്പനി നികോലയുടെ സ്ഥാപകനായ ട്രെവർ മിൽട്ടൺ, മൂന്ന് BITMEX ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് എക്സിക്യൂട്ടീവുകൾ എന്നിവർക്കും മാപ്പ് നൽകി.2012-ൽ ന്യൂനപക്ഷ ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയത്തിലും സംസ്കാരത്തിലും പുതുമയാർന്ന കാഴ്ചപ്പാട് നൽകുകയും ചെയ്യുന്നതിനായി ആരംഭിച്ച ഓസി മീഡിയ, 2021-ൽ ന്യൂയോർക്ക്സ് ടൈംസ് റിപ്പോർട്ടിൽ പ്രേക്ഷക സംഖ്യയിലുണ്ടായ കൃത്രിമ വർദ്ധനവ് കൂടാതെ സെക്യൂരിറ്റീസ് തട്ടിപ്പിനുള്ള സാധ്യതയെ കുറിചും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടച്ചുപൂട്ടിയത് .
തനിക്കെതിരായ നിയമനടപടികളെ ഒരു “Modern Lynching” എന്ന് വിശേഷിപ്പിച്ച വാട്സൺ, തനിക്കെതിരെ അനീതിയായി കുറ്റം ചുമത്തിയെന്ന് അവകാശപ്പെട്ടു, എന്നാൽ പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിന്റെ ആത്മാർത്ഥതയില്ലായ്മയാണ് ഓസിയുടെ തകർച്ചയ്ക്ക് കാരണമായതെന്ന് പറയുന്നു. ഹാർവാർഡ്, സ്റ്റാൻഫോർഡ് മാധ്യമ രംഗത്ത് വിജയങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാട്സൺ്റെ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുകയും അതിന്റെ അവസാനം കമ്പനിയുടെ തകർച്ചയിലോട്ട് നയിക്കുകയും ചെയ്തു.



