സറി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യൻ യുവതിയെ വഞ്ചിച്ച കമ്പനിക്ക് വൻ പിഴ. ബ്രിട്ടീഷ് കൊളംബിയയിലെ സറിയിലുള്ള സ്റ്റെയർ ആൻഡ് റെയിലിംഗ്സ് കമ്പനിയോടാണ് ഇന്ത്യൻ തൊഴിലാളിക്ക് $44,718.49 കനേഡിയൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ‘ബ്രിട്ടീഷ് കൊളംബിയ എംപ്ലോയ്മെന്റ് സ്റ്റാൻഡേർഡ്സ് ട്രിബ്യൂണൽ’ ഉത്തരവിട്ടത്. തങ്ങൾക്കെതിരെയുള്ള വിധിക്കെതിരെ കമ്പനി സമർപ്പിച്ച അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു. കാനഡയിലെ തൊഴിൽ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ‘എച്ച്.ആർ ലോ കാനഡ’ (HR Law Canada) ആണ് ഈ വിവരം പുറത്തുവിട്ടത്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അംഗീകൃത ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്മെന്റ് (LMIA) വഴിയാണ് യുവതി 2022 ഒക്ടോബറിൽ കാനഡയിലെത്തിയത്. എന്നാൽ ഒക്ടോബർ 17-ന് യുവതി കമ്പനിയിൽ ജോലിക്ക് ഹാജരായപ്പോഴാണ് അവിടെ തനിക്ക് യാതൊരു ജോലിയും ലഭ്യമല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത്. കമ്പനി തനിക്ക് ലഭ്യമായ തൊഴിലവസരങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചെന്നും, നിയമവിരുദ്ധമായി ഫീസ് ഈടാക്കിയെന്നും കാണിച്ച് യുവതി ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ് സ്റ്റാൻഡേർഡ്സിന് പരാതി നൽകി.
തുടർന്ന് നടന്ന ഔദ്യോഗിക അന്വേഷണത്തിൽ കമ്പനി ബ്രിട്ടീഷ് കൊളംബിയയിലെ ‘ടെമ്പററി ഫോറിൻ വർക്കർ പ്രൊട്ടക്ഷൻ ആക്ട്’ ലംഘിച്ചതായി വ്യക്തമായി കണ്ടെത്തി. ഇതേത്തുടർന്ന് കമ്പനി യുവതിക്ക് വലിയ തുക നഷ്ടപരിഹാരം നൽകണമെന്ന് അധികൃതർ ഉത്തരവിടുകയായിരുന്നു. നഷ്ടപരിഹാര തുകയായ $44,218.49 കനേഡിയൻ ഡോളറിൽ $6,778.49 പലിശയും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ $500 ഡോളർ ഭരണപരമായ പിഴയായും കമ്പനി ഒടുക്കണം. വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.
Foreign worker awarded $45K after firm allegedly misrepresented job
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





