യുദ്ധത്തിനെതിരെയും സൈനികാധിനിവേശത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മാർപാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിലപാടുകളിൽ ‘കോമൺ സെൻസ്’ ഉപയോഗിക്കണമെന്നും ട്രംപ് പരിഹസിച്ചു. ഇറാനോടും വെനിസ്വേലയോടും പോപ്പ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് വത്തിക്കാനുടേതെന്നും വാഷിങ്ടണിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് കുറ്റപ്പെടുത്തി.
ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത മാർപാപ്പയുടെ നിലപാടുകളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. മാർപാപ്പയുടെ ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ പ്രസംഗത്തിൽ സൈനികാധിനിവേശത്തെയും ആഗോളാധിപത്യത്തെയും പരോക്ഷമായി വിമർശിച്ചിരുന്നു. അമേരിക്കയുടെ വിദേശനയങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പോപ്പിന്റെ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും യുഎസ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് ട്രംപിന്റെ പക്ഷം.
അതേസമയം, സമാധാനത്തിനായി നിലകൊള്ളുന്ന വത്തിക്കാനെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ ശ്രമിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗൺ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ‘ദി ഫ്രീ പ്രസ്സ്’ റിപ്പോർട്ട് ചെയ്തത്. സഭാതലവനെതിരെ ട്രംപ് നേരിട്ട് രംഗത്തെത്തിയതോടെ വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്.
Common sense is needed; the church should be ruled, no politics, no here!; Trump lashes out at the Pope
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



