ബാരി നഗരത്തിലെ തെരുവോരങ്ങളിൽ താമസിക്കുന്ന ആളുകളുടെ ക്യാമ്പുകൾ നീക്കം ചെയ്യാൻ തുടങ്ങി. മേയർ അലക്സ് നട്ടാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. മുൾകാസ്റ്റർ തെരുവിൽ നിന്ന് ടെന്റുകൾ മാറ്റുന്നതിനാണ് നഗരസഭ ഇപ്പോൾ മുൻഗണന നൽകുന്നത്. നഗരത്തിലെ തൊഴിലാളികളും സാമൂഹിക പ്രവർത്തകരും ചേർന്ന് ക്യാമ്പുകളിൽ താമസിക്കുന്നവരെ സഹായിക്കുന്നുണ്ട്. ഏകദേശം 20-ൽ അധികം ആളുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്.
ടെന്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. നഗരസഭ മുൾകാസ്റ്റർ തെരുവിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. ടെന്റുകൾ നീക്കം ചെയ്യാനും മാലിന്യങ്ങൾ വൃത്തിയാക്കാനും വേണ്ടി വലിയ യന്ത്രങ്ങളും മാലിന്യ പെട്ടികളും ഇവിടെ എത്തിച്ചിട്ടുണ്ട്. കൗണ്ടി ഓഫ് സിംകോ അധികൃതർ പറയുന്നത്, മുൾകാസ്റ്റർ തെരുവിലെ 44 ആളുകളുമായി അവർ സംസാരിച്ചെന്നും അതിൽ 23 പേരെ താമസ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമാണ്.
ബാക്കിയുള്ള ആളുകൾക്ക് താമസിക്കാൻ സ്ഥലം നൽകാൻ തയ്യാറാണെങ്കിൽ അവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കൗണ്ടി അധികൃതർ അറിയിച്ചു. കൂടുതൽ ആളുകൾക്ക് അഭയം നൽകുന്നതിനായി കൗണ്ടി 161 പുതിയ താമസ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. തണുപ്പുകാലം വരുന്നത് കണക്കിലെടുത്താണ് ഈ നടപടി. കുടുംബത്തോടൊപ്പം വളർത്തു മൃഗങ്ങളുള്ള ആളുകൾക്കായി മൂന്ന് ഹോട്ടലുകളിലായി 69 മുറികൾ, വയോധികർക്ക് വേണ്ടി 20 കിടക്കകൾ, ദീർഘകാല താമസത്തിനായി 20 അപ്പാർട്ടുമെന്റുകൾ, കൂടാതെ രാത്രികാലങ്ങളിൽ അഭയത്തിനായി 52 കിടക്കകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
56 കിടക്കകളുള്ള പുതിയ കെട്ടിടങ്ങൾ തുറക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൗണ്ടി നൽകുന്ന വിവരമനുസരിച്ച്, നിലവിൽ 720 ആളുകളാണ് നഗരത്തിൽ ഭവനരഹിതരായി കഴിയുന്നത്. ബുധനാഴ്ച ഒരു അഭിമുഖത്തിൽ മേയർ അലക്സ് നട്ടാൽ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. സഹായം സ്വീകരിക്കാൻ തയ്യാറുള്ളവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും എന്നാൽ സഹായം ആവശ്യമില്ലെന്ന് പറയുന്നവർക്ക് നഗരം വിട്ടുപോകാമെന്നുമാണ് മേയർ പറഞ്ഞത്. “സഹായം സ്വീകരിക്കാനും തങ്ങൾ ഒരുക്കുന്ന താമസസ്ഥലത്തേക്ക് മാറാനും നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, ഈ നഗരം വിട്ട് മറ്റെവിടെയെങ്കിലും പോകാൻ സമയമായിയെന്നാണ് അദ്ദേഹം പറഞ്ഞത്.
City of Bari takes tough stance against homeless people: Tents demolished
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



