സസ്കാച്വാൻ: സസ്കാച്വാനിലെ കിസ്ബിക്ക് സമീപം ചെറുവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മാനിറ്റോബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാർവ്സ് എയർ’ ഫ്ലൈയിംഗ് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 172 (Cessna 172) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റെജീനയിൽ നിന്ന് കാർലൈൽ വഴി മാനിറ്റോബയിലെ സ്റ്റെയ്ൻബാക്കിലേക്ക് രാത്രികാല ദീർഘദൂര പരിശീലന പറക്കൽ നടത്തുകയായിരുന്നു വിമാനം. വാണിജ്യ പൈലറ്റ് ലൈസൻസിനായി കൂടുതൽ മണിക്കൂറുകൾ പറന്ന് പരിചയം നേടാനായി വിമാനം വാടകയ്‌ക്കെടുത്ത ലൈസൻസുള്ള രണ്ട് പൈലറ്റുമാരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെയോടെ വിമാനം നിശ്ചിത സമയത്ത് എത്താതിരുന്നതിനെ തുടർന്ന് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് റോയൽ കനേഡിയൻ എയർഫോഴ്സിന്റെ ഹെർക്കുലീസ് വിമാനം നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പൈലറ്റുമാരും മരിച്ചിരുന്നു.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
കഴിഞ്ഞ 2025 ജനുവരിക്ക് ശേഷം ഹാർവ്സ് എയർ ഫ്ലൈയിംഗ് സ്കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ, ട്രാന്സ്പോർട്ട് കാനഡ, ആർ.സി.എം.പി (RCMP) എന്നിവർ സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









