എഡ്മിന്റൻ: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (ARI) നടത്തിയ പുതിയ സർവേ റിപ്പോർട്ട്. അധികാരമേറ്റതിനുശേഷം സ്മിത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. ആൽബർട്ട നിവാസികളിൽ അഞ്ചിൽ രണ്ട് പേർ (38 ശതമാനം) മാത്രമാണ് നിലവിൽ സ്മിത്തിന്റെ നേതൃത്വത്തെ പിന്തുണയ്ക്കുന്നത്. സെപ്റ്റംബർ 8 മുതൽ 15 വരെ 4,310 കാനഡയിലെ മുതിർന്നവരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ വിവരങ്ങളുള്ളത്.
കാൽഗറി-ഷാ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) നേരിട്ട അപ്രതീക്ഷിത തോൽവിയും തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ ഇടിവിന് പ്രധാന കാരണം. ഉപതിരഞ്ഞെടുപ്പിൽ യുസിപിക്ക് 2023-ലെ വോട്ടർമാരുടെ പകുതി പിന്തുണ നഷ്ടപ്പെട്ടപ്പോൾ എൻഡിപി മികച്ച മുന്നേറ്റം നടത്തി. വേർപിരിയൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റഫറണ്ടം നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഭരണകക്ഷി ഈ തിരിച്ചടി നേരിടുന്നത്. ആൽബർട്ടയിലെ 56 ശതമാനം ആളുകളും സ്മിത്തിന്റെ ഭരണത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: ഓസ്‌ട്രേലിയയിലെ ഗ്ലെൻഫീൽഡ് ബീച്ചിൽ സ്രാവിന്റെ ആക്രമണം: 50 വയസ്സുകാരന് ഗുരുതര പരിക്ക്
കാനഡയിലെ മറ്റ് പ്രീമിയർമാരുമായി താരതമ്യം ചെയ്യുമ്പോൾ മാനിറ്റോബ പ്രീമിയർ വാബ് കൈന്യൂ 63 ശതമാനം പിന്തുണയോടെ ഒന്നാമതാണ്. 48 ശതമാനം പിന്തുണയുമായി ടോണി വേക്ക്ഹാം തൊട്ടുപിന്നിലുണ്ട്. നോവ സ്കോഷ്യയുടെ ടിം ഹ്യൂസ്റ്റൺ (37 ശതമാനം), ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് (31 ശതമാനം) എന്നിവർക്ക് മുന്നിലാണ് സ്മിത്തിന്റെ സ്ഥാനം. 403 ആൽബെർട്ടക്കാർ പങ്കെടുത്തെങ്കിലും ഈ സർവേ ഫലത്തിൽ 5 ശതമാനം വരെ മാറ്റങ്ങൾ (കൂടാനോ കുറയാനോ) വരാൻ സാധ്യതയുണ്ട്. അതായത് സ്മിത്തിന്റെ പിന്തുണ 33 ശതമാനത്തിനും 43 ശതമാനത്തിനും ഇടയിലാകാം എന്നാണ് കണക്കുക്കൂട്ടൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









