ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ വമ്പന്മാരായ ഫ്രാൻസ് കരുത്തരായ മൊറോക്കോയെ നേരിടും. 2022 ഖത്തർ ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ കാണാൻ സാധിക്കുന്നത്. അന്ന് ഫ്രാൻസിനോട് നേരിട്ട തോൽവിക്ക് പകരം വീട്ടാനാണ് മൊറോക്കോ ഇന്നിറങ്ങുന്നത്.
തുടർച്ചയായ രണ്ടാം തവണയും സെമി ഫൈനൽ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ആഫ്രിക്കൻ കരുത്തർ കളത്തിലിറങ്ങുന്നത്. ശക്തമായ പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളുമാണ് മൊറോക്കോയുടെ പ്രധാന ആയുധം. നെതർലൻഡ്‌സ് ഉൾപ്പെടെയുള്ള വമ്പന്മാരെ വീഴ്ത്തിയ ആത്മവിശ്വാസം അവർക്കുണ്ട്. എന്നാൽ ഇസ്മായേൽ സൈബാരിയുടെ പരിക്ക് ടീമിന് തിരിച്ചടിയാണ്.
മറുഭാഗത്ത് മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലാണ്. കിലിയൻ എംബാപ്പെ, മൈക്കൽ ഒലീസെ, ഉസ്മാൻ ഡെംബലെ എന്നിവരടങ്ങുന്ന മുന്നേറ്റനിര ഏത് പ്രതിരോധത്തെയും തകർക്കാൻ കെൽപ്പുള്ളവരാണ്. മധ്യനിര താരം ചൗമേനിയുടെ പരിക്ക് ടീമിന് ചെറിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കരുത്തുറ്റ ബെഞ്ച് കരുത്ത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. അവസാന നിമിഷം വരെ വിട്ടുകൊടുക്കാത്ത മൊറോക്കോയുടെ പോരാട്ടവീര്യവും ഫ്രാൻസിന്റെ ആക്രമണ ശൈലിയും കൂടിച്ചേരുമ്പോൾ ബോസ്റ്റണിൽ ഒരു ആവേശകരമായ മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
France – Morocco match
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






